അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുന്നതായി പരാതി,

അടിമാലി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള ദേവികുളം താലൂക്കില്‍ ആദിവാസികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാകുന്നില്ലെന്ന് പരാതി.

താലൂക്കിലെ എല്ലാ ആശുപത്രികളും റഫറല്‍ കേന്ദ്രങ്ങളായി മാറിയെന്നും ആദിവാസികള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മോഹൻ ദാസിനെ പനി കൂടിയതിനാല്‍ അടിമാലി താലൂക്കാശുപത്രിയിലേക്ക് റഫര്‍ ചെയ്തു. 

ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അഡ്മിറ്റ് ആക്കി. എന്നാല്‍ കിടക്കാൻ ബഡ് ഇല്ലെന്ന് പറഞ്ഞ് വീണ്ടും റഫര്‍ ചെയ്തു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് പോകണം. 

രാവിലെ വന്ന് ഒ.പി. ടിക്കറ്റ് എടുത്ത് ഡോക്ടറെ കണ്ട് അഡ്മിറ്റ് ആകുമ്പോള്‍ തന്നെ ഉച്ച കഴിയും. പിന്നെ അഞ്ച് മണിയോടെ ബെഡ് ഇല്ലെന്ന് പറഞ്ഞ് വിദൂര സ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നു. ഇതോടെ തിരിച്ച്‌ സ്വന്തം നാട്ടിലേക്കോ ആശുപത്രിയിലേക്കോ പോകാൻ പറ്റാതെ ലോഡ്ജുകളില്‍ തങ്ങേണ്ട സ്ഥിതിയാണെന്ന് മോഹൻദാസ് പറഞ്ഞു. 

ഇതിനെതിരെ പരാതി നല്‍കും. 24 ഡോക്ടര്‍മാര്‍ ഉള്ള അടിമാലി താലൂക്ക് ആശുപത്രിയില്‍ ഉച്ചക്ക് ശേഷം ഒ.പി. ഇല്ല. പിന്നീട് കാഷ്വാലിറ്റി ഡോക്ടര്‍ വേണം എല്ലാവരെയും നോക്കാൻ. ആശുപത്രിയില്‍ നിരവധി ഏജന്റുമാര്‍ വരെ പ്രവര്‍ത്തിക്കുന്നു. 

എസ്.സി- എസ് .ടി ഫണ്ടുകള്‍, വാഹനക്കൂലി തുടങ്ങി വിവിധ പേരുകളില്‍ ചിലര്‍ തട്ടിയെടുക്കുന്നതായി വ്യാപക ആക്ഷേപം ഉയര്‍ന്നു. ഇത് സംബന്ധിച്ച്‌ സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം. ട്രൈബല്‍ വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതികളിലും ആദിവാസികള്‍ സംശയം ഉന്നയിച്ച്‌ രംഗത്ത് വന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !