ദില്ലി: ക്ലാസിലെ പെണ്‍കുട്ടിയോട് സംസാരിച്ച 12ാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയുടെ ആക്രമണം.
ഒക്ടോബര്‍ 21നായിരുന്നു ആക്രമണം ഉണ്ടായത്. എന്നാല്‍ ആക്രമണത്തില്‍ ഭയന്ന 12ാം ക്ലാസുകാരന് വിവരം രക്ഷിതാക്കളെ അറിയിച്ചില്ല. സൈക്കിള്‍ ചെയിനില്‍ തട്ടി വിരല്‍ മുറിഞ്ഞുവെന്നാണ് വിദ്യാര്‍ത്ഥി മാതാപിതാക്കളോട് വിശദമാക്കിയത്. വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥി നിജസ്ഥിതി മാതാപിതാക്കളോട് വിശദമാക്കിയത്. ഇതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്. കേസ് എടുത്ത പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു.
സഹപാഠിയായ വിദ്യാര്‍ത്ഥിനിയോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മുതിര്‍ന്ന വിദ്യാര്‍ത്ഥി 12ാം ക്ലാസുകാരനെ തന്ത്രപരമായി പാര്‍ക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇവിടെ വച്ച് ട്യൂഷന് ക്ലാസിലെ പെണ്‍കുട്ടിയുമായുള്ള സൌഹൃദത്തെ ചൊല്ലി ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ 12ാം ക്ലാസുകാന്റെ വിരല്‍ മുറിയുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.