ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ തടയുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ തീവ്രവാദി ഗുര്‍പത്വന്ത് സിംഗ് പന്നൂൻ.
നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപകനായ ഇയാള്‍ വീഡിയോയിലൂടെ ഭീഷണി ഉന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിനും സമീപവും സുരക്ഷ ശക്തമാക്കി.ഇന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്ര ചെയ്യരുതെന്നും, യാത്ര ചെയ്താല്‍ ജീവൻ അപകടത്തിലാകുമെന്നും ഇയാള്‍ അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അടച്ചിടുമെന്നും പറഞ്ഞിരുന്നു. ഇയാള്‍ നിലവില്‍ കാനഡയിലാണ്.
2020ല്‍ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ വീഡിയോ സന്ദേശങ്ങളിലൂടെയും മറ്റും ഇയാള്‍ നിരവധി തവണ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.