ടെല്‍ അവീവ്: ഹമാസ് ഭീകരവാദികളുടെ ക്രൂരത വെളിവാക്കുന്ന കൂടുതല്‍ വീഡിയോകള്‍ പുറത്ത് വിട്ട് ഇസ്രായേല്‍ പ്രതിരോധ സേന.
വെടിവയ്പ്പ് തുടരുന്നതിനിടെയാണ് ഈ സ്ത്രീ പ്രദേശത്ത് നിന്ന് രക്ഷപ്പെടാനായി ഓടിപ്പോകുന്നത്. വൈകാതെ ഈ സ്ത്രീ നിലത്ത് പതുങ്ങി ഇരിക്കുന്നതായും, ഹമാസ് ഭീകരൻ ഇവരുടെ അടുത്തെത്തിയ ശേഷം തലയിലേക്ക് വെടിവയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇവരുടെ പേര് വിവരങ്ങളൊന്നും വീഡിയോയില്‍ അധികൃതര്‍ പ്രതിപാദിച്ചിട്ടില്ല.
ഹമാസ് ഭീകരരെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നത് വരെ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രായേല്‍ പറയുന്നു. വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഇസ്രായേല്‍ തങ്ങളുടെ നയം വ്യക്തമാക്കിയിരിക്കുന്നത്. ഇത് തിന്മയും നന്മയും തമ്മിലുള്ള യുദ്ധമാണെന്ന് വീഡിയോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.