മുംബൈ:അഗ്നിവീര്‍ ആകുന്നതിന് പരിശീലനത്തിലുണ്ടായിരുന്ന മലയാളി യുവതി മുംബൈയില്‍ ഹോസ്റ്റല്‍ റൂമില്‍ മരിച്ച നിലയില്‍. രണ്ടാഴ്ച മുന്‍പാണ് നേവി അഗ്നിവീര്‍ പരിശീലനത്തിനായി അപര്‍ണ നായര്‍ (20) കേരളത്തില്‍ നിന്ന് മുംബൈയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച പെണ്‍കുട്ടിയും ആണ് സുഹൃത്തും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ആണ്‍കുട്ടി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
മലാഡ് വെസ്റ്റിലെ ഐഎന്‍എസ് ഹംലയിലെ ഹോസ്റ്റല്‍ റൂമില്‍ ഇന്നലെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
2022 ജൂണ്‍ 14നാണ് അപര്‍ണ നായര്‍ അഗ്നിപഥ് സ്കീമില്‍ അഗ്നിവീര്‍ ആയി നിയമനം ലഭിച്ചത്. ആറ് മാസത്തെ പരിശീലനമടക്കം നാല് വര്‍ഷത്തെ കാലാവധിയിലാണ് നിയമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.