ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: പ്രതിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച്‌ സസ്‌പെന്‍ഡ് ചെയ്ത ഐജി പി.വിജയനെ തിരിച്ചെടുത്തു,

കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച്‌ സസ്‌പെന്‍ഡ് ചെയ്ത ഐജി പി.വിജയനെ തിരിച്ചെടുത്തു.

വിജയന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ ഐജി പി വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും.

തീവയ്പ്പ് കേസ് പ്രതിയുടെ അറസ്റ്റിന് പിന്നാലെ കഴിഞ്ഞ ആറുമാസമായി ഇദ്ദേഹം സസ്‌പെന്‍ഷനിലായിരുന്നു. ചീഫ് സെക്രട്ടറി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്നാണ് വിവരം. 

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് ഐ ജിയെ മേയ് 18ന് സസ്‌പെന്‍ഡ് ചെയ്തത്. ക്രമസമാധന ചുമതലയുള്ള എ ഡി ജി പിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു നടപടി.

വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍ സസ്‌പെന്‍ഷന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച്‌ വിജയന്‍ സര്‍ക്കാരിന് വിശദീകരണം നല്‍കിയിരുന്നു. 

രണ്ട് മാസത്തിന് ശേഷം ചീഫ് സെക്രട്ടറി കെ വേണുവിന്റെ അദ്ധ്യക്ഷതയിലുള്ള സമിതി വിഷയം പുനഃപരിശോധിച്ച്‌ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

പി വിജയന്റെ വിശദീകരണത്തിന് മേല്‍ സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടി ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. 

പിന്നീട് സെപ്തംബറില്‍ ഐ ജിയ്ക്ക് അനുകൂലമായി രണ്ടാം തവണയും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !