ഉത്തരകാശി: തുരങ്കം തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പതിനാലാം ദിവസവും വൈകുന്നു. ഓഗർ മെഷീൻ തകരാറിലായതിനാലും ബ്ലേഡ് കുഴലിനുള്ളിൽ കുടുങ്ങിയതിനാലും രക്ഷാപ്രവർത്തനത്തിന് കൂടുതൽ സമയമെടുക്കുമെന്ന് വിദഗ്ധർ പറഞ്ഞു.
രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴെല്ലാം ഓഗർ മെഷീന് തുടർച്ചയായി തകരാർ സംഭവിച്ചിരുന്നു. മെറ്റൽ റോഡിലെ തടസങ്ങളും യന്ത്രം അവശിഷ്ടങ്ങൾക്കിടയിൽ തുളച്ചുകയറുന്നതുമാണ് മെഷീൻ പ്രവർത്തനത്തിന് തടസം നിന്നത്. രക്ഷാപ്രവർത്തകർ ഒരു സമ്മർദ്ദത്തിനും വിധേയരാകരുതെന്നും ക്ഷമയാണ് ഇപ്പോൾ ആവശ്യമുള്ളതെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഓരോ തവണ പ്രവർത്തനം നിർത്തുമ്പോൾ ഓഗർ മെഷീൻ പുറത്തെടുക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. നിലവിൽ രക്ഷാപ്രവർത്തകർ യന്ത്രം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. നാളെയോടെ ഇത് പുറത്തെത്തിക്കാൻ കഴിഞ്ഞാൽ, ശേഷം മാനുവൽ ഡ്രില്ലിംഗും വെർട്ടിക്കൽ ഡ്രില്ലിംഗും ആരംഭിക്കും.യന്ത്രത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണെങ്കിലും ഫുഡ് പൈപ്പും ഓഗർ ഡ്രില്ലിംഗ് വഴി സ്ഥാപിച്ച കമ്മ്യൂണിക്കേഷൻ ചാനലുകളും ശരിയായി പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.