വ്ലാദിമിർ പുടിന് ഹൃദയാഘാതം?, കണ്ടത് തറയില്‍ വീണ് കിടക്കുന്ന നിലയില്‍ : വാർത്ത

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിന് ഹൃദയാഘാതമെന്ന് റിപ്പോർട്ട്. ഔദ്യോഗിക വസതിയില്‍ വെച്ച് ഹൃദയാഘതമുണ്ടായെന്ന തരത്തിലാണ് വാർത്തകൾ  പ്രചരിക്കുന്നത്. 


ഹൃദയാഘതമുണ്ടായതിനെ തുടർന്ന് കിടപ്പുമുറിയിൽ തറയിൽ കുഴഞ്ഞു വീണ് കിടക്കുന്ന നിലയിൽ പുടിനെ കണ്ടെത്തിയെന്ന പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. തറയിയിൽ  വീണ് കിടന്ന പുടിനെ ഉടൻ  തന്നെ ഡോക്ടർമാർ പരിശോധിച്ചു. തീവ്രപരിചരണത്തിന് വിധേയനാക്കിയ പ്രസിഡന്റിനെ അപ്പാർട്ട്മെന്റിൽ നിർമ്മിച്ച പ്രത്യേക മെഡിക്കൽ സജ്ജീകരണ മുറിയിലേക്ക് അദ്ദേഹത്തെ മാറ്റിയെന്നും സന്ദേശത്തിൽ പറയുന്നു.

വസതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിന്റെ കിടപ്പുമുറിയിൽ നിന്ന് വീഴുന്ന ശബ്ദവും ശബ്ദവും കേട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ പ്രസിഡന്റിന്റെ കിടപ്പുമുറിയിലേക്ക് കുതിച്ചു. പുടിൻ കട്ടിലിനരികിൽ തറയിൽ കിടക്കുന്നതും ഭക്ഷണവും പാനീയങ്ങളും ഉള്ള മേശയും മറിഞ്ഞുകിടക്കുന്നത് കണ്ടു, റഷ്യൻ സൈന്യത്തിലെ ഒരു മുൻ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലിൽ  പ്രചരിച്ച സന്ദേശത്തിൽ  പറയുന്നു. പിന്നാലെ ഇത് വിദേശ വാർത്താ ഏജൻസികളും ഏറ്റെടുക്കുകയായിരുന്നു.

കിഫ്ബിയിൽ  35 ലേറെ ഒഴിവുകൾ  80000 വരെ ശമ്പളം, നവംബർ 5 വരെ അപേക്ഷിക്കാംപുടിന്റെ ഡ്യൂപ്പ് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ഫോൺ സംഭാഷണം നടത്തിയെന്നും കബാർഡിനോ-ബാൽക്കേറിയൻ റിപ്പബ്ലിക്കിന്റെ തലവൻ കസ്ബെക്ക് കൊക്കോവുമായി കൂടിക്കാഴ്ച നടത്തിയെന്നും നേരത്തെ ഇതേ ടെലഗ്രാം ചാനൽ  അവകാശപ്പെട്ടിരുന്നു.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പുടിന് ദീർഘകാലമായി ചികിത്സയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. പൊതുചടങ്ങുകളിലൊക്കെ അദ്ദേഹത്തിന്റെ ഡ്യൂപ്പ് ആണ് പങ്കെടുക്കുന്നതെന്ന പ്രചരണവും ഇതോടെ ശക്തമായി. അതേസമയം ഇത്തരം റിപ്പോർട്ടുകളെ പൂർണ്ണമായി തള്ളി റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ദിമിത്രി പെസ്കോവും രംഗത്ത് വന്നു. 71 കാരനായ നേതാവ് സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പ്രസിഡന്റിന്റെ ആരോഗ്യ നില മോശമാണെന്ന രീതിയിൽ  പുറത്തുവന്ന വാർത്തകൾ തികച്ചും അടിസ്ഥാന രഹിതവും വ്യാജവുമാണെന്നും ദിമിത്രി പെസ്കോവ് അവകാശപ്പെട്ടു. ഡ്യൂപ്പിനെ ഉപയോഗിക്കുന്നുവെന്ന പ്രചരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇത് ചില മാധ്യമങ്ങളുടെ അസംബന്ധമായ റിപ്പോർട്ടാണ്. ഇത്തരം വാർത്തകൾ ചിരിയുണർത്തുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലന്നും അദ്ദേഹം പ്രതികരിച്ചു
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !