തിരുവനന്തപുരം : പേയാട് കുണ്ടമൻകടവിൽ പ്രൈവറ്റ് ബസിനുള്ളിൽ ബസ് ഡ്രൈവർ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം. കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ഇന്ന് ഉച്ചയ്‌ക്കായിരുന്നു പ്രശാന്തിനെ ബസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
24 മണിക്കൂറും വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്ന റോഡിന്റെ ഒരു വശത്ത് ഒതുക്കിയിട്ടിരുന്ന ബസിലാണ് മരുതംകുഴി സ്വദേശി പ്രശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ സംഭവം കൊലപാതകം ആണെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ ഭാര്യയുടെ വീട്ടിൽ നിന്ന് ചിലർ യുവാവിനെ തിരക്കി എത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു.ഭാര്യയുമായി ഇയാൾ കഴിഞ്ഞ മാസം വേർപിരിഞ്ഞിരുന്നു. ഇത് തന്നെയാണ് സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിക്കാൻ കാരണം.
അതേസമയം 3 ദിവസമായി ഇതേ ബസ് ഇവിടെ കിടക്കുന്നതായി നാട്ടുകാർ പറയുന്നു. അനധികൃതമായി ഇവിടെ പ്രൈവറ്റ് ബസുകൾ ഇവിടെ പതിവാണെന്ന് നാട്ടുകാരും പറയുന്നു. ഇന്ന് സന്തോഷിന്റെ അനിയൻ തന്നെയാണ് അദ്ദേഹത്തെ പേയാട് കൊണ്ട് ആകിയതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.