" യുഎന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസിന്റെ പരാമര്‍ശത്തിന് തിരിച്ചടി" യുഎന്‍ അധികൃതര്‍ക്ക് ഇസ്രയേലിന്റെ വിസ വിലക്ക്,

ജറുസലേം: യുഎന്‍ അധികൃതര്‍ക്ക് നേരെ നടപടിയുമായി ഇസ്രായേല്‍. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഹമാസിന്റെ ആക്രമണത്തെ ന്യായീകരിച്ചു സംസാരിച്ചു, ഇതിനു  പിന്നാലെ യുഎന്നില്‍നിന്നുള്ള അധികൃതര്‍ക്ക് വിസ നിഷേധിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. 

ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്നായിരുന്നു ഗുട്ടെറസിന്റെ പരാമര്‍ശം. ഇതിനു ശേഷം  പരാമര്‍ശം ഗുട്ടെറസ് തിരുത്തിയിട്ടുണ്ട്. തന്റെ വാക്കുകള്‍ തെറ്റായിട്ടാണ് പലരും വ്യാഖാനിച്ചതെന്നും യുൻ സെക്രട്ടറി  വ്യക്തമാക്കി. ഹമാസിന്റെ ആക്രമണത്തെ താന്‍ ന്യായീകരിച്ചിട്ടില്ല. ഹമാസിന്റെ ആക്രമണത്തിന് പകരമായി ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലയെ ന്യായീകരിക്കാനാവില്ലെന്നും യുഎന്‍ അധ്യക്ഷന്‍ പറഞ്ഞു. സ്രായേല്‍ ഹമാസ് യുദ്ധം ചര്‍ച്ച ചെയ്ത യുഎന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു ഗുട്ടെറിസ് ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന് പറഞ്ഞത്. പലസ്തീന്‍ ജനത 56 വര്‍ഷത്തെ ശ്വാസം മുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായെന്നും അഭിപ്രായപ്പെട്ടിരുന്നു. 

ഗുട്ടെറസ് രാജിവെക്കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോഓര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സിന്റെ വിസാ ആപ്ലിക്കേഷനും ഇസ്രായേല്‍ തള്ളി. ഞങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കാനുള്ള സമയാണിതെന്നും ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. ഗുട്ടെറസ് തീവ്രവാദത്തെ ന്യായീകരിക്കുകയാണെന്ന് എര്‍ദാന്‍ ആരോപിച്ചു. ഇസ്രായേല്‍ വിസാ നടപടികള്‍ നിര്‍ത്തിവെച്ചതായി ഇസ്രായേലിന്റെ യുഎന്‍ പ്രതിനിധി ഗിലാഡ് എര്‍ദാന്‍ സൈനിക റേഡിയോയോട് പ്രതികരിച്ചു. ഇത്തരമൊരു പരാമര്‍ശം യുഎന്‍ അധ്യക്ഷന്‍ നടത്തിയതിനാല്‍, എങ്ങനെയാണ് സംഘടനയിലെ ആളുകള്‍ക്ക് വിസ അനുമതി നല്‍കുകയെന്നും എര്‍ദാന്‍ ചോദിച്ചു. 

ഗാസയില്‍ വെടിനിര്‍ത്താനുള്ള ആഹ്വാനങ്ങളെ വിദേശ കാര്യ മന്ത്രി ഏലി കോഹന്‍ തള്ളി. ഇസ്രായേലിന്റെ തിരിച്ചടിക്ക് ശേഷം 6500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസ്സിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നു, ഗാസയിലേക്കുള്ള സൈനിക നീക്കം വൈകിപ്പിക്കാന്‍ ഇസ്രായേല്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.   ഗാസ മുനമ്പിനുള്ളിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎസ്. ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. മേഖലയില്‍ ഡസനില്‍ അധികം എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ വിന്യസിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം ഗാസയിലെ ആക്രമണം തല്‍ക്കാലത്തേക്ക് നിര്‍ത്തിയതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്കും സ്വാഗതം ചെയ്തു. വ്യാപകമായ ആക്രമണത്തിനുള്ള ഇസ്രായേലിന്റെ ശ്രമം തെറ്റാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കി. ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ട്. എന്നാല്‍ അവരുടെ തിരിച്ചടി സാധാരണക്കാരെ ബാധിക്കുന്നുണ്ടെങ്കില്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !