''ഗവർണ്ണർ ഇന്നെത്തും ' ഒപ്പിടാത്ത ബില്ലുകളുടെ ഭാവിയിൽ ഇന്ന് തീരുമാനമെന്ന് സൂചന'' മര്യാദ പഠിപ്പിക്കുമെന്ന വാശിയിൽ സർക്കാർ

തിരുവനന്തപുരം: നിയമസഭ പാസാക്കി രാജ്ഭവനിലേക്കയച്ചെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒപ്പിടാതെ മാറ്റിവെച്ച ബില്ലുകളുടെ ഭാവിയിൽ ഞായറാഴ്ച നിർണായകം. 

ബില്ലുകൾ ഒപ്പിടുന്നതിൽ തീരുമാനം വൈകിപ്പിക്കുന്ന ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെ സുപ്രീംകോടതി വിമർശിച്ചത് കേരള ഗവർണർക്കെതിരേ നിയമനടപടിക്ക്‌ ഒരുങ്ങുന്ന സംസ്ഥാനസർക്കാരിന് പ്രതീക്ഷ നൽകുന്നുണ്ട്.

ഞായറാഴ്ച തലസ്ഥാനത്തെത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഒന്നോ രണ്ടോ ബില്ലുകളിൽ ഒപ്പിടാനാണ് സാധ്യത. എന്നാൽ, സർക്കാർ നിർണായകമായി കാണുന്ന ബില്ലുകൾ പരിഗണിക്കാൻ ഇടയില്ലെന്നാണ് വിവരം. നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ബിൽ, ക്ഷീരകർഷക ക്ഷേമനിധി ബിൽ, 

ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ബിൽ, സർവകലാശാലാ നിയമഭേദഗതി ബിൽ തുടങ്ങിയവയിലാണ് ഗവർണർ തീരുമാനം എടുക്കാനുള്ളത്. ഭൂപതിവ് നിയമഭേദഗതി ബില്ലിനെതിരേ ഗവർണർക്ക് പരാതി ലഭിച്ചതോടെ അതിലും ഉടൻ തീരുമാനം ഉണ്ടാകാനിടയില്ല.

ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരേ സർക്കാർ പലതവണ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും ഗവർണറുടെ നിലപാടിൽ മാറ്റമൊന്നുമുണ്ടായില്ല. 

മുഖ്യമന്ത്രി രാജ്ഭവനിലെത്തി സർക്കാർ കാര്യങ്ങൾ വിശദീകരിക്കുന്നില്ലെന്ന വിമർശനം ഗവർണർ അടുത്തിടെ ഉന്നയിക്കുകയും ചെയ്തു. സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നതുകൊണ്ട് ബില്ലിൽ തീരുമാനം എടുക്കരുതെന്ന് അർഥമില്ലെന്നു പറഞ്ഞായിരുന്നു ആനന്ദബോസിനെതിരേയുള്ള സുപ്രീംകോടതി വിമർശനം.

കേരള നിയമസഭ പാസാക്കിയ എട്ടുബില്ലുകൾ നീണ്ട കാലയളവിനുശേഷവും ഒപ്പിടാത്തതിനെ ചോദ്യംചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ബില്ലുകളിൽ ഗവർണർ ആവശ്യപ്പെട്ട വിശദീകരണം മന്ത്രിമാരും ഉദ്യോഗസ്ഥരും നൽകിയിട്ടുണ്ട്.

ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരം ഉണ്ടോയെന്നതിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാനോട് അഭിപ്രായം തേടുകയും കേസിന്റെ നടത്തിപ്പിന് മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിനെ ചുമതലപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !