തിരുവനതപുരം; കനത്ത മഴയിൽ ദുരിത മൊഴിയാതെ തിരുവനന്തപുരം ജില്ലയിലെ പല ഭാഗങ്ങളിലുമുള്ള ജനങ്ങൾ.തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്ത് വെള്ളായണി രണ്ടാം വാർഡിൽ കനത്ത മഴയെ തുടർന്ന് ഭിന്നശേഷിക്കാരായ സ്ത്രീകളുടെ വീട് തകർന്നു വീണു ശ്രീകല,ഗോപിക എന്നിവർ താമസിച്ചിരുന്ന വീടാണ് തകർന്നു വീണത്.
തുർന്ന് വാർഡ് മെമ്പർ ആതിരയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനാ പ്രവർത്തകരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.തുടർന്ന് വാർഡ് മെമ്പർ ആതിരയുടെ നേതൃത്വത്തിൽ ഇരുവരെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.സർക്കാരിൽ നിന്ന് ഉചിതമായ നഷ്ടപരിഹാരവും പുനരധിവാസത്തിനുള്ള നടപടികളും ഊർജ്ജിതമാക്കുമെന്നും ആതിര അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.