വൻകിട നഗരങ്ങളെ വെല്ലുന്ന തരത്തിൽ കുറ്റകൃത്യങ്ങളുടെ ഹബ്ബ് ആയി കുറ്റിപ്പുറം നഗരം മോഷണവും പിടിച്ചു പറിയും അക്രമവും തുടർക്കഥ

കുറ്റിപ്പുറം: നൂറുകണക്കിന് യാത്രക്കാരെത്തുന്ന കുറ്റിപ്പുറം നഗരത്തിൽ മോഷണവും അക്രമവും പെരുകുന്നു.

കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡ് വൺവേ റോഡിൽ പകൽ സമയത്ത് നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷണം പോയി. കഴിഞ്ഞ ആഴ്ചയും മറ്റൊരു ഇരുചക്രവാഹനം മോഷ്ടിക്കപ്പെട്ടിരുന്നു. 

നഗരത്തിൽനിന്ന് വാഹനങ്ങൾ മോഷ്ടിക്കപ്പെടുന്നത് തുടർച്ചയായിട്ടും പ്രതികളെ പിടികൂടാൻ കഴിയുന്നില്ല. കഴിഞ്ഞ മാസമാണ് പൊലീസ് എന്ന് സ്വയം പരിചയപ്പെടുത്തിയ നാലംഗ സംഘം രാത്രിയിൽ യുവാവിനെ മർദിച്ച് ഫോണുകളും എടിഎം കാർഡും കവർന്നത്.

യുവാവിന്റെ പല്ല് അടക്കം പൊട്ടിയ സംഭവത്തിൽ കേസ് റജിസ്റ്റർ‍ ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. 2 യുവാക്കൾ തമ്മിൽ നടന്ന സംഘടത്തിനൊടുവിൽ ഒരാൾ മറ്റൊരാളെ കാർ ഇടിച്ച് അപായപ്പെടുത്തിയതും കുറ്റിപ്പുറം ടൗണിലായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് എടയൂർ പൂക്കാട്ടിരി വട്ടപ്പറമ്പ് സ്വദേശി വാക്കയിൽ ഫിറോസി (37) നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ഹൈവേ ജംക്‌ഷനിൽ കാറിടിച്ച് ബൈക്ക് യാത്രികനായ എടയൂർ തിണ്ടലം സ്വദേശി പള്ളിയാലിൽ നൗഫലി (32) ന് ഗുരുതര പരുക്കേറ്റത്.നൗഫൽ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഇടിച്ച കാർ നിർത്താതെ പോയി.

വാഹനത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടം മനപൂർവമാണെന്ന് കണ്ടെത്തിയത്. ഹോട്ടലിൽ വിഡിയോ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റമാണ് മനഃപൂർവമുള്ള അപകടത്തിലേക്ക് എത്തിച്ചത്.

സംഭവദിവസം രാത്രി ഇരുവരും റോഡിൽ പരസ്പരം മർദിച്ചിരുന്നു. ഇതിനു ശേഷമാണ് നൗഫൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഫിറോസ് കാറിടിപ്പിച്ച് അപകടപ്പെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !