ഗാസിയാബാദ്: പ്രയാപൂര്‍ത്തിയാകാത്ത കുട്ടിയെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ രണ്ടാനമ്മ അറസ്റ്റില്‍.
ഷദാബിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രാഹുല്‍ സെൻ നല്കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് കൊലപാതക വിവരം പുറത്താകുന്നത്. ഒക്ടോബര്‍ 15 നാണ് ഷദാബിനെ കാണാതായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരം മുതല്‍ കുട്ടി വീട്ടില്‍ നിന്ന് പുറത്തുപോയിട്ടില്ലെന്ന് കണ്ടെത്തി.
ഇതില്‍ സംശയം തോന്നിയ പൊലീസ് വീട്ടില്‍ പരിശോധന നടത്തി. തുടര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ നിന്ന് ഷദാബിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ സുഹൃത്ത് പൂനത്തിന്റെ സഹായത്തോടെ ഷബാദിനെ കൊലപ്പെടുത്തിയതായി രണ്ടാനമ്മ രേഖ വെളിപ്പെടുത്തി. ഷബാദിനെ തനിക്ക് ഇഷ്ടമായിരുന്നില്ല. ഇത് ആസൂത്രിത കൊലപാതകമാണെന്നും ഞായറാഴ്ചയാണ് കൃത്യം നടത്തിയതെന്നും രേഖ മൊഴി നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.