കാഞ്ഞങ്ങാട് :റെയില്‍ പാളങ്ങള്‍ കേന്ദ്രീകരിച്ച് ഇന്നലെ പൊലീസ് നടത്തിയ വ്യാപക പരിശോധനയില്‍ നിരവധി പേരെ കസ്റ്റഡിയിലെടുത്തു.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷൻ മുതല്‍ പടന്നക്കാട് വരെ സാമൂഹിക വിരുദ്ധര്‍ കൂടി നില്ക്കുന്ന സ്ഥലങ്ങളില്‍ ജനങ്ങളെ ബോധവത്കരിച്ചു. സംശയം തോന്നിയവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, ഇന്നലെരാവിലെ ആരംഭിച്ച പരിശോധന വൈകീട്ട് വരെ തുടര്‍ന്നു.
ചിത്താരി വരെ ട്രാക്കുകളില്‍ ഉച്ചക്ക് ശേഷം പരിശോധന തുടര്‍ന്നു. പല ഭാഗങ്ങളിലും പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. ബീറ്റിന്റെ ഭാഗമായി മേഖലയിലെ വിദ്യാലയങ്ങളും സ്ഥാപനങ്ങളും വീടുകളും സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി.
സംശയാസ്പദമായി റെയില്‍വേ പാളങ്ങളിലും പരിസരങ്ങളിലും കാണുന്നവര്ക്കെതിരെനടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ പട്രോളിങ് ശക്തമാക്കുമെന്നും ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.