അയോധ്യ: അയോധ്യയില്‍ സന്യാസിയെ കൊലപ്പെടുത്തി. 44 കാരനായ റാം സഹാരെ ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ ശിഷ്യൻ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് പിടികൂടി.
വയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഈ സമയത്ത് ആശ്രമത്തിനകത്തെ സിസിടിവി ആരോ വിച്ഛേദിച്ചിരുന്നു. കൊല്ലപ്പെട്ട സന്യാസിക്ക് മറ്റ് ശത്രുക്കള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
സന്യാസിയുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കാനാവും കൊലപാതകം നടത്തിയതെന്ന സംശയം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ ആശ്രമത്തിലെ പാചകക്കാരനെ കാണാതായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.