അബുദാബി: മാധ്യമങ്ങള്‍ നുണകളെ ഗര്‍ഭം ധരിക്കുന്ന ഗര്‍ഭപാത്രങ്ങളായി മാറിയിരിക്കുന്നു.സര്‍ക്കാരിനെതിരെയുള്ള എല്ലാ നുണകളും തകര്‍ന്നടിഞ്ഞപ്പോള്‍ ഇടതുപക്ഷ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ നുണകള്‍ കെട്ടിച്ചമച്ച് ഒറ്റയ്ക്കൊറ്റയ്ക്ക് ആക്രമിക്കുന്ന രീതിയാണ് അവര്‍ ഇന്ന് സ്വീകരിച്ചിരിക്കുന്നത്.
ഏതെങ്കിലും സ്ഥാപനങ്ങള്‍ കേരളത്തില്‍ നിന്നും പോയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ചിലകാരണങ്ങള്‍ ഉണ്ടാകുമെന്നും അത് ഒരിക്കലും കേരളത്തിന്റെ കുറവ് കൊണ്ടോ സംസ്ഥാന സര്‍ക്കാരിന്റെ കുറവ് കൊണ്ടോ ആയിരിക്കില്ലെന്നും മറ്റു പലകാരണങ്ങള്‍ ഉണ്ടായിരിക്കാമെന്നും അവര്‍ തുടര്‍ന്ന് പറഞ്ഞു.
നിയമത്തിനുള്ളില്‍ കേരളത്തില്‍ ഒരു സ്ഥാപനം ആരംഭിച്ചാല്‍ ഒരാള്‍ക്കും തടയാനാകില്ല. കേരളത്തെ കുറിച്ച് വളരെ മോശമായിട്ടാണ് കേരളത്തിന് പുറത്ത് പ്രചരിപ്പിക്കുന്നത്. പ്രവാസികള്‍ക്ക് കേരളത്തില്‍ വ്യവസായം ആരംഭിക്കുന്നതിന് ആശങ്ക വേണ്ട. ചില സ്ഥാപനങ്ങള്‍ കേരളത്തില്‍ നിന്നും ഒഴിവായി പോകുന്നതിന് ചിലകാരണങ്ങളുണ്ടെന്നും ആ കാരണം അത് ഉണ്ടാക്കിയവര്‍ തന്നെ ആയിരുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ വികസന കാര്യത്തില്‍ കേരളം ഒരുപാട് മാറിക്കഴിഞ്ഞു. തിരിച്ചറിയാൻ കഴിയാത്ത വികസനമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. കേരളത്തില്‍ ദേശീയ പാതകള്‍ ഉള്‍പ്പെടെയുള്ളവ വളരെ വേഗത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. സ്കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ പൂര്‍ണ്ണമായും മാറി കഴിഞ്ഞു.
സാധാരണക്കാരുടേത് പോലെ തന്നെ ധനികരുടേയും ആശാകേന്ദ്രമാണ് ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍. ആശുപത്രികളുടെ അടിസ്ഥാന സൗകര്യം ഉയര്‍ന്നതോടെ ദിവസവും ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കഴിഞ്ഞു. പത്ത് സര്‍ക്കാര്‍ ജില്ലാ ആശുപത്രികളില്‍ ഇതിനകം 10 കാത്ത് ലാബ് സ്ഥാപിച്ചുകഴിഞ്ഞു. സ്വാകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഇന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ കേവലം 5 രൂപയുടെ ഒപി ടിക്കറ്റില്‍ അവസാനിപ്പിക്കുകയാണ്.
പ്രവാസികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ കേരളത്തില്‍ ആരംഭിച്ചു. സംരംഭം ആരംഭിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ പ്രവാസികള്‍ക്കുണ്ട്. ഒരു ലക്ഷം സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി കൊടുക്കാൻ തീരുമാനിച്ചു.
എന്നാല്‍, ഒരു ലക്ഷത്തി നാല്പതിനായിരം സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാൻ കഴിഞ്ഞു.സര്‍ക്കാര്‍ ഓരോ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ആ വികസനപ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പകരം കേരളത്തെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകള്‍ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. പി. പി. ദിവ്യ വ്യക്തമാക്കി.
കെ എസ് സി പ്രസിഡന്റ് എ കെ ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. സത്യൻ സ്വാഗതവും കായിക വിഭാഗം ജോ. സെക്രട്ടറി സുഭാഷ് മാടെക്കടവ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.