കട്ടിലിനടിയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍, ബെംഗളൂരുവില്‍ കരാറുകാരൻ്റെ ഫ്‌ളാറ്റില്‍നിന്ന് പിടിച്ചത് 42 കോടി രൂപ,

ബെംഗളൂരു: ബെംഗളൂരുവില്‍ ബി.ബി.എം.പി. കരാറുകാരന്റെ ഫ്ളാറ്റിലെ കട്ടിലിനടിയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൂക്ഷിച്ച 42 കോടിരൂപ ആദായനികുതിവകുപ്പ് പിടിച്ചെടുത്തു..

കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാര്‍ ബില്ലുമാറിക്കിട്ടാൻ 40 ശതമാനം കമ്മിഷൻ വാങ്ങിയെന്ന ആരോപണമുന്നയിച്ച പ്രമുഖ കരാറുകാരില്‍ ഒരാളായ ആര്‍. അംബികാപതിയുടെ സുല്‍ത്താൻ പാളയയിലെ ഫ്ളാറ്റില്‍നിന്നാണ് ആദായനികുതിവകുപ്പ് പണം കണ്ടെത്തിയത്. 23 പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഫ്ളാറ്റാണിത്.

പണം പിടിച്ചെടുത്തതോടെ അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുവേണ്ടി കോണ്‍ഗ്രസ് സംഭരിച്ച പണമാണിതെന്ന ആരോപണവുമായി ബി.ജെ.പി.യും ജെ.ഡി.എസും തെലങ്കാനയിലെ ഭാരത് രാഷ്ട്രസമിതിയും രംഗത്തെത്തി.

തെലങ്കാന നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് 1500 കോടിരൂപ കര്‍ണാടകത്തില്‍നിന്ന് ഒഴുക്കാൻ ലക്ഷ്യമിടുന്നുവെന്നായിരുന്നു ബി.ആര്‍.എസിന്റെ ആരോപണം. തെലങ്കാനയില്‍ വിതരണംചെയ്യാൻ തയ്യാറാക്കിവെച്ച പണമാണ് ബെംഗളൂരുവില്‍ പിടിച്ചെടുത്തതെന്ന് ബി.ആര്‍.എസ്. വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു. 

നേരത്തേ കര്‍ണാടകത്തിലുണ്ടായിരുന്നത് 40 ശതമാനം കമ്മിഷൻ സര്‍ക്കാരായിരുന്നെങ്കില്‍ ഇപ്പോഴുള്ളത് 50 ശതമാനം കമ്മിഷൻ സര്‍ക്കാരാണെന്ന് തെലങ്കാന ആരോഗ്യമന്ത്രി ടി. ഹരീഷ് റാവു ആരോപിച്ചു.

ബി.ആര്‍.എസിനുപിന്നാലെ ബി.ജെ.പി.യും ജെ.ഡി.എസും ആരോപണവുമായെത്തി. തിരഞ്ഞെടുപ്പിനുമുന്നോടിയായി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എ.ഐ.സി.സി.യിലേക്ക് പണമൊഴുക്കുകയാണെന്നും കര്‍ണാടകത്തെ അവരുടെ എ.ടി.എമ്മായി ഉപയോഗിക്കുകയാണെന്നും മുതിര്‍ന്ന ബി.ജെ.പി. നേതാവ് കെ.എസ്. ഈശ്വരപ്പ പറഞ്ഞു. മുൻമന്ത്രി അശ്വത് നാരായണും ജെ.ഡി.എസ്. നേതാവ് എച്ച്‌.ഡി. കുമാരസ്വാമിയും സമാനമായ ആരോപണമുയര്‍ത്തി.

അംബികാപതി ഉള്‍പ്പെടെ ഏഴു കരാറുകാരുമായി ബന്ധമുള്ള വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിവിധയിടത്തുനിന്നായി ഒട്ടേറെ രേഖകളും സംഘം പിടിച്ചെടുത്തതായാണ് സൂചന.

ബി.ബി.എം.പി. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും കര്‍ണാടക കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ് അംബികാപതി. മുൻ ജെ.ഡി.എസ്. കോര്‍പ്പറേറ്റര്‍ അശ്വതാമ്മയുടെ ഭര്‍ത്താവാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !