ക്ഷേത്രത്തിലെ വരുമാനം സഹകരണബാങ്കില്‍ നിക്ഷേപിച്ചതിന് ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി,

വയനാട്: വള്ളിയൂര്‍ക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതില്‍ ഹൈക്കോടതി  ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി.

എന്ത് സാഹചര്യത്തിലാണ് ക്ഷേത്രഫണ്ട് സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ചതെന്ന് സര്‍ക്കാരും ബോര്‍ഡും വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന്റെ ഫണ്ട് സഹകരണ ബാങ്കുകളില്‍ നിന്നും മാറ്റി ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. മലബാര്‍ ദേവസ്വം ബോര്‍ഡിനോടാണ് കോടതി വിശദാകരണം തേടിയത്. പത്തുവര്‍ഷത്തിലേറെയായി സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെന്ന് ക്ഷേത്രട്രസ്റ്റികള്‍ കോടതിയില്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ കണക്കുകളില്‍ കൃത്യമായ ഓഡിറ്റ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചു.

ലോക്കല്‍ ഫണ്ട് ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ ചൂണ്ടിക്കാണിച്ച അപാകതകള്‍ ദേവസ്വം ബോര്‍ഡ് പരിഹരിച്ചോ എന്നതും പരിശോധിക്കണം.ഹര്‍ജിയില്‍ സര്‍ക്കാരിനെ കോടതി കക്ഷി ചേര്‍ത്തു.

ഗുരുവായൂരിലെ വരുമാനത്തെപ്പറ്റിയും സംശയം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഫണ്ടും സഹകരണബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഒരു ഭക്തന്‍ ഈയിടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അധികം ഫണട്ും ദേശസാല്‍കൃത ബാങ്കുകളില്‍ തന്നെയാണെന്നും ചെറിയൊരു തുക രണ്ട് സഹകരണബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !