കല്യാണം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ മതം മാറാൻ സമ്മര്‍ദ്ദം; ദേശീയ ഷൂട്ടിങ് താരത്തിന്റെ ഭര്‍ത്താവിന് ജീവപര്യന്തം തടവ്,

റാഞ്ചി: വിവാഹത്തിന് ശേഷം യുവതിയെ മതം മാറാൻ നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിന് ജീവപര്യന്തം തടവ്. ദേശീയ ഷൂട്ടിങ് താരമായ താര ഷാദിയോയുടെ ഭര്‍ത്താവ് രഞ്ജിത് കോലി എന്ന റാഖിബുള്‍ ഹസനെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.റഖിബുളിന്റെ അമ്മ കൗസര്‍ റാണിക്ക് 10 വര്‍ഷവും ഗൂഢാലോചന നടത്തിയെന്നാരോപിച്ച്‌ അന്നത്തെ ഹൈക്കോടതി റജിസ്ട്രാര്‍ മുസ്താഖ് അഹമ്മദിനെ 15 വര്‍ഷം തടവിനും ശിക്ഷിച്ചു. താര ഷാദിയോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച്‌ ആറു വര്‍ഷത്തിനു ശേഷമാണ് ശിക്ഷ വിധിക്കുന്നത്.

2014 ജൂണിലായിരുന്നു താരയും റാഖിബുള്‍ ഹസനും തമ്മിലുള്ള വിവാഹം. കല്യാണം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ മതം മാറാൻ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്താൻ തുടങ്ങിയെന്നാണ് താര നല്‍കിയ പരാതി. അന്നത്തെ ഹൈക്കോടതി റജിസ്ട്രാറായ മുസ്താഖ് അഹമ്മദും ഇതിനു കൂട്ടുനിന്നുവെന്നു പരാതിയില്‍ പറയുന്നു. 2015ലാണ് കേസ് സിബിഐ ഏറ്റെടുത്തതും ഡല്‍ഹിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തതും. 2018 ജൂണില്‍ റാഞ്ചിയിലെ കുടുംബ കോടതി താര ഷാദിയോയ്ക്ക് വിവാഹമോചനം അനുവദിച്ചു.

യഥാര്‍ഥ പേരും മതം സംബന്ധിച്ച വിവരങ്ങളും മറച്ചുവച്ചാണ് റാഖിബുള്‍ തന്നെ വിവാഹം കഴിച്ചതെന്നായിരുന്നു താരയുടെ ആരോപണം. വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേര് റാഖിബുള്‍ ഹസന്‍ ഖാന്‍ എന്നാണെന്ന് തിരിച്ചറിഞ്ഞത്. കേസില്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !