അങ്കമാലി: വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിൽ റോഡിലേക്ക് ഒഴുകിയെത്തിയ വെള്ളം കെട്ടിക്കിടന്നതുമൂലം ഗതാഗതം സ്തംഭിച്ചു. കനത്ത മഴയെ തുടർന്ന് നിരവധി കടകളിലും അങ്കമാലി മാർക്കറ്റ് റോഡിലും വെള്ളം കയറി സാധനങ്ങൾ നശിക്കുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. അങ്കമാലി മാർക്കറ്റ് റോഡ് താൽക്കാലികമായി അടച്ചിരിക്കുകയാണ്.
അങ്കമാലിയിൽ കടയുടെ മേൽക്കൂര തകർന്ന് കാറിന് മുകളിൽ വീണു. ഇന്ന് വൈകീട്ടാണ് അപകടം. സിവിആർ ട്രേഡ് സെന്ററിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര താഴെ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
സമീപത്തെ കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ടത്. കൂടാതെ കാറിൽ യാത്രക്കാർ ഇല്ലാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി. മേൽക്കൂര വീണ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കും നാശനഷ്ടം സംഭവിച്ചു.
സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ, മധ്യ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. പത്തനംതിട്ടയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.