തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാര്‍ തട്ടത്തെക്കുറിച്ച് പറഞ്ഞതില്‍ പ്രതികരിച്ചത് മുസ്ലിം സമുദായത്തില്‍ പെട്ട രണ്ട് ജനപ്രതിനിധികളാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്.
സിപിഎം നടത്തുന്ന ഈ വര്‍ഗീയ പ്രീണനം അവര്‍ക്കു തന്നെ വിനയായി മാറുമെന്നും സിപിഎമ്മിനുള്ളില്‍ തന്നെ സാമുദായിക ധ്രുവീകരണമുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കരുവന്നൂരില്‍ തട്ടിപ്പ് നടത്തിയത് ഏത് ഉന്നതനായാലും അയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ജി.സുധാകരന്റെ നിലപാടിന് ആര്‍എസ്പി എല്ലാ പിന്തുണയും നല്‍കും.
സിപിഎം സംസ്ഥാന സമിതി അംഗം മാത്രമല്ല ഇടതു സര്‍ക്കാരില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന ആളെന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തെ ആര്‍എസ്പി സ്വാഗതം ചെയ്യുന്നുവെന്നും പ്രേമചന്ദ്രന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.