തിരുവനന്തപുരം: സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
ബസുകളില്‍ ക്യാമറ വയ്ക്കണമെന്നത് ബസ് ഉടമകളുടെ ആവശ്യമാണ്. രണ്ടുമാസം സമയമാണ് അവര്‍ ആവശ്യപ്പെട്ടത്. 10 മാസത്തെ സമയം കൊടുത്തെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കണമെന്നത് നേരത്തെയുള്ള തീരുമാനമാണ്. ഈ നിയമങ്ങള്‍ കെഎസ്ആര്‍ടിസിക്കും ബാധകമാണ്. ക്യാമറ ഘടിപ്പിക്കുന്നതിന് 4000 രൂപവരെ ബസ് ഒന്നിന് സബ്സിഡി നല്‍കാമെന്ന് സര്‍ക്കാര്‍ പറഞ്ഞു.
സമര തീരുമാനത്തില്‍നിന്ന് സ്വകാര്യ ബസ് ഉടമകള്‍ പിന്മാറണം. അതിദരിദ്ര വിദ്യാര്‍ഥികളായി സംസ്ഥാനത്ത് ആകെ ഉള്ളത് 850 പേര് മാത്രമാണ്. ഇവര്‍ക്ക് സൗജന്യയാത്ര നല്‍കുന്നത് എന്ത് നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.