തൃശൂര്‍: ഇന്ത്യയിലെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലും കണ്ടിട്ടില്ലാത്ത തന്ത്രമാണ് കരുവന്നൂരില്‍ ഉണ്ടായിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവരുടെ ഒത്താശയോടെ വളരെ സംഘടിതമായി ചേര്‍ന്നാണ് കള്ളപ്പണ ഉത്പാദനവും തുടര്‍ന്നുള്ള വെളുപ്പിക്കലും നടത്തിയതെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ സ്ഥിരസമിതി അദ്ധ്യക്ഷനുമായ പി.ആര്. അരവിന്ദാക്ഷന്, കരുവന്നൂര്‍ ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് സി.കെ.ജില്‍സ് എന്നിവരുടെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇഡിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കലിന്റെ മൂന്ന് ഘട്ടങ്ങള്‍ ഇഡി കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.