പ്രതിഷേധം യുദ്ധത്തിലേക്ക്; നുഴഞ്ഞു കയറ്റക്കാരും റോക്കറ്റുകളും ഇസ്രായേലിൽ ; ഇസ്രായേല്‍ പ്രതിരോധ കവചം മറികടന്ന് ആകാശത്ത് ഭീതി വിതച്ച്‌ ഹമാസ് 1000 ത്തോളം മിസൈലുകൾ

ടെല്‍അവീവ്: ഗാസയില്‍ നിന്നുള്ള തൊഴിലാളികളെ ഇസ്രായേല്‍ സൈന്യം അതിര്‍ത്തിയില്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ദിവസങ്ങളായി തുടരുന്ന  വലിയ പ്രതിഷേധം പിന്നീട് അക്രമാസക്തമായി. ഇതിനെതിരെ ഇസ്രായേല്‍ സൈന്യം ബലം പ്രയോഗിച്ചതോടെ സാഹചര്യം മാറി. ഇന്ന് രാവിലെ മുതല്‍ ഗസയില്‍ നിന്ന് വലിയ ആക്രമണമാണ് ഇസ്രായേലിനെതിരെ നടക്കുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഉപരോധം ശക്തമാക്കിയതിനെതിരെ അലയടിച്ച പ്രതിഷേധം യുദ്ധത്തിലേക്ക് നീങ്ങുന്നു. ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട് എന്നാണ് ഇസ്രായേല്‍ പറയുന്നത്. ഗാസയിൽ നിന്ന് അതിർത്തി കടന്നെത്തിയ തോക്കുധാരികളെ സംയോജിപ്പിച്ച് ഹമാസ് ഇസ്രയേലിനെതിരെ വർഷങ്ങളായി നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് നടത്തിയത്. 


രണ്ട് മണിക്കൂറിനിടെ ആയിരത്തോളം റോക്കറ്റുകള്‍ എത്തി എന്നും അവര്‍ പറയുന്നു. ഞൊടിയിടയില്‍ ഇത്രയും ശക്തമായ ആക്രമണം നടന്നത് ഇസ്രായേല്‍ അധികൃതരെ അമ്പരപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ മിസൈല്‍ പ്രതിരോധ കവചം ഇസ്രായേല്‍ സ്ഥാപിച്ചിരുന്നു. ഇത് മറികടന്നാണ് റോക്കറ്റുകള്‍ ഇസ്രായേല്‍ നഗരങ്ങളിലെത്തിയത്.

ഇസ്രായേലിനെ ഞെട്ടിച്ച്‌ നിമിഷങ്ങള്‍ക്കികം എത്തിയത് ആയിരത്തോളം റോക്കറ്റുകള്‍. ഇതോടെ യുദ്ധ കാഹളം മുഴക്കി ഇസ്രായേല്‍ നഗരങ്ങള്‍ സൈറണ്‍ മുഴങ്ങി. ചില റോക്കറ്റുകള്‍ കെട്ടിടങ്ങളില്‍ പതിച്ചു. അടിയന്തര യോഗം വിളിച്ച ഇസ്രായേല്‍ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചു. ജറുസലേമിൽ ഉൾപ്പെടെ തെക്കൻ, മധ്യ ഇസ്രായേലിലുടനീളം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയപ്പോൾ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. 

ഏറെ കാലത്തിന് ശേഷം ഇസ്രായേല്‍-പലസ്തീന്‍ രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന ശക്തമായ പോരിനാണ് തിരികൊളുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാരാഗ്ലൈഡേഴ്‌സിനെയും ആക്രമണത്തിന് ഉപയോഗിക്കുന്നു എന്നാണ് വിവരം. ഗസയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലുള്ളവര്‍ ആരും പുറത്തിറങ്ങരുതെന്ന് ഇസ്രായേല്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്.

ഗസയിലെ ജനങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ബോംബ് ഷര്‍ട്ടറുകളില്‍ കയറണം എന്നും ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. അതേസമയം, റോക്കറ്റ് പതിച്ച്‌ ഒരു കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. 70കാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ 20 വയസുകാരനും പരിക്കുപറ്റി. മേഖല യുദ്ധത്തിലേക്ക് നീങ്ങുന്നതോടെ ഇസ്രായേലുമായുള്ള ഐക്യചര്‍ച്ചകള്‍ സൗദി അറേബ്യ നിര്‍ത്തിവച്ചേക്കും.

2021 ൽ ഇസ്രായേലും ഹമാസും 10 ദിവസത്തെ യുദ്ധം നടത്തിയതിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ ആക്രമണമായിരുന്നു ഇപ്പോഴത്തെ  ആക്രമണം, തെക്കൻ ഇസ്രായേലിലെ പട്ടണങ്ങളിൽ പലസ്തീൻ പോരാളികളും സുരക്ഷാ സേനയും തമ്മിലുള്ള വെടിവയ്പുകൾ ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹമാസ് മിലിട്ടറി കമാൻഡർ മുഹമ്മദ് ഡീഫ് ഹമാസ് മാധ്യമം സംപ്രേക്ഷണം ചെയ്തുകൊണ്ട് ഓപ്പറേഷൻ ആരംഭിച്ചതായി പ്രഖ്യാപിച്ചു, എല്ലായിടത്തും പലസ്തീനികളെ യുദ്ധത്തിന് ആഹ്വാനം ചെയ്തു. 5000 റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹമാസ് അവകാശപ്പെട്ടു. "ഭൂമിയിലെ അവസാന അധിനിവേശം അവസാനിപ്പിക്കാനുള്ള ഏറ്റവും വലിയ യുദ്ധത്തിന്റെ ദിവസമാണിത്," അദ്ദേഹം പറഞ്ഞു, 5,000 റോക്കറ്റുകൾ വിക്ഷേപിച്ചു.

ഗാസയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ആംബുലൻസ് ജീവനക്കാരെ വിന്യസിച്ചപ്പോൾ ഒരു ഇസ്രായേലി സ്ത്രീ കൊല്ലപ്പെട്ടതായി എമർജൻസി സർവീസ് അറിയിച്ചു. തങ്ങളുടെ സൈന്യം ഗാസയ്ക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞുവെങ്കിലും വിശദാംശങ്ങൾ നൽകിയിട്ടില്ല. തെക്കൻ ഇസ്രായേലിലെ സ്‌ഡെറോത്ത് പട്ടണത്തിൽ വഴിയാത്രക്കാർക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫൂട്ടേജുകൾ നഗരത്തിലെ തെരുവുകളിലും ജീപ്പുകളിൽ തോക്കുധാരികളും ഗ്രാമപ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്നത് കാണിക്കുന്നതായി കാണപ്പെട്ടു.

നിരവധി ഇസ്രായേലികളെ പോരാളികൾ ബന്ദികളാക്കിയതായി ഫലസ്തീൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു, ഹമാസ് മാധ്യമങ്ങൾ ഇസ്രായേലി ടാങ്ക് നശിപ്പിക്കപ്പെട്ടതായി കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. സ്‌ഡെറോട്ട് മേഖലയിലെ റോഡുകൾ ഇസ്രായേൽ സൈന്യം അടച്ചു. ഗാസയിൽ റോക്കറ്റ് വിക്ഷേപണങ്ങളുടെ ഇരമ്പൽ കേൾക്കാമായിരുന്നു, തെക്കൻ പട്ടണമായ ഖാൻ യൂനിസിന് സമീപം ഇസ്രായേലുമായുള്ള വേർപിരിയൽ വേലിയിൽ സായുധ ഏറ്റുമുട്ടലുകൾ നടന്നതായി താമസക്കാർ റിപ്പോർട്ട് ചെയ്തു, 

15 വര്‍ഷത്തിലധികമായി ഇസ്രായേല്‍ ഉപരോധത്തിലാണ് പലസ്തീന്‍ പ്രദേശമായ ഗസ. ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗസയിലേക്ക് അവശ്യവസ്തുക്കളും മരുന്നുകളും എത്തുന്നില്ല. ഇവിടെയുള്ളവര്‍ ജോലി ആവശ്യാര്‍ഥം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെ സെപ്തംബറില്‍ ഇസ്രായേല്‍ സൈന്യം തടഞ്ഞു. ഇതോടെ രൂപപ്പെട്ട യുദ്ധ സാഹചര്യം തണുപ്പിക്കാന്‍ ഖത്തര്‍ ഇടപെട്ടിരുന്നു. ഇതിനിടെയാണ് ഇന്ന് ആക്രമണം തുടങ്ങിയത്.

അതിരാവിലെ തുടങ്ങിയ റോക്കറ്റാക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഹമാസ് ആണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രായേല്‍ ആരോപിച്ചു. ഹമാസിന് പുറമെ, ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയും ഇസ്രായേലിനെതിരെ പതിവായി ആക്രമണം നടത്താറുണ്ട്. ശക്തമായ തിരിച്ചടിക്ക് ഇസ്രായേല്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്ത.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !