ഇല്ലാത്ത പണം മുടക്കി ഏജന്‍സി വഴി കെയറര്‍ വിസ സ്വന്തമാക്കി ജിബുവും കുടുംബവും യുകെയില്‍ എത്തിയത് ഡോണയെ ചികില്‍സിയ്ക്കാന്‍; 16 കാരിയുടെ വിധിയില്‍ തളര്‍ന്ന്‌ ജിബുവും കുടുംബവും

ബെൽഫാസ്റ് : നോർത്തേൺ അയർലണ്ടിലെ ഡെറിയിലെ  താമസക്കാരായ ജിബു തോമസിന്റെയും ബിനി ജിബുവിന്റെയും മകൾ ഡോണ ജിബു, കാലാപിള്ളില്‍,  നിര്യാതയായി. ഡോണ ജിബുവിനു 16 വയസായിരുന്നു.

ബഹ്റൈനില്‍ ജീവിച്ചിരുന്ന ജിബുവിന് മകള്‍ ഡോണയുടെ രോഗ വിവരം അറിഞ്ഞത് മുതല്‍ എങ്ങനെയും കുഞ്ഞിനെ മരണത്തില്‍ നിന്നും രക്ഷിക്കണം എന്ന ഒരൊറ്റ ആഗ്രഹം മാത്രം ആയിരുന്നു മനസ്സില്‍. 

മകളുടെ രോഗത്തിന് ഏറ്റവും വിദഗ്ധ ചികിത്സ ലഭിക്കാന്‍ പറ്റിയ ഇടം യുകെ മാത്രമാണ് എന്ന ഡോക്ടര്‍മാരുടെ വാക്കുകള്‍ കേട്ടാണ്ഇല്ലാത്ത പണം മുടക്കി ഏജന്‍സി വഴി കെയറര്‍ വിസ സ്വന്തമാക്കി ജിബുവും കുടുംബവു യുകെയില്‍ എത്തിയത്. 

യുകെയില്‍ എത്താനുള്ള വഴികള്‍ തേടിയ കുടുംബം കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തത് ബ്രിസ്റ്റോള്‍ ഹോസ്പിറ്റലില്‍ ആയിരുന്നു. ഇവിടെ സ്റ്റെം സെല്‍ ചികിത്സ അടക്കം നല്‍കിയാണ് ഡോണയെ ജീവിതത്തിലേക്ക് മടക്കി എത്തിച്ചത്. 

ആറുമാസം മുന്‍പ് ചികിത്സക്ക് ശേഷം പുഞ്ചിരിയോടെ മടങ്ങിയ ഡോണ തുടര്‍ ചികിത്സയുടെ ഭാഗമായി എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പരിശോധനകള്‍ക്ക് എത്തുമായിരുന്നു. അടുത്തിടെ വരെ നടന്ന എല്ലാ പരിശോധനകളും പൂര്‍ണ വിജയം എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എന്നാല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് രക്തത്തില്‍ ചില വേരിയേഷനുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ വിദഗ്ധര്‍ ഏറ്റെടുക്കുമ്പോഴേക്കും ഡോണയെ ന്യുമോണിയ പിടികൂടിയിരുന്നു. ഒടുവില്‍ അതിവേഗം വ്യാപിച്ച ഇന്‍ഫെക്ഷന്‍ മരുന്നുകള്‍ കൊണ്ട് ചെറുക്കാനാകാതെ വന്നതോടെ കുട്ടിയുടെ മരണം ഇന്നലെ അതീവ വേദനയോടെ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും തേടി എത്തുക ആയിരുന്നു.


ബെല്‍ഫാസ്റ്റില്‍ ലണ്ടന്‍ഡറിയില്‍ എത്തിയ കുടുംബം 16കാരിയായ ഡോണയുടെ അസുഖ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ സാധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കി NHS കൂടെ ഉണ്ടായിരുന്നു
എങ്കിലും വിധിയുടെ ക്രൂരമായ വിളയാട്ടം ഇന്നലെ കുട്ടിയുടെ ജീവന്‍ എടുത്തു. മൃതദേഹം റോയൽ വിക്ടോറിയ ഹോസ്പിറ്റൽ,  ബെൽഫാസ്റ്റിൽ സൂക്ഷിച്ചിരിക്കുകയാണ്. 

യുകെയില്‍ എത്തിയിട്ട് ഏറെക്കാലം ആയിട്ടില്ലെങ്കിലും ഏവര്‍ക്കും സുപരിചിതരായിരിന്നു ഇവര്‍.നോർത്തേൺ അയർലണ്ടിലെ ഡെറിയിലെ താമസക്കാരാരായ ഇവർ  നാട്ടിൽ തട്ടാരത്തട്ട, നടുക്കണ്ടം, തൊടുപുഴ  സ്വദേശികളാണ്. 

സംസ്‌കാര ശുശ്രുഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കുട്ടിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കണമെന്നാണ് കുടുംബം പ്രാഥമികമായി നല്‍കുന്ന സൂചന. കുടുംബത്തെ എങ്ങനെ സഹായിക്കാനാകും എന്ന ആലോചയാണ് ലെന്‍ഡന്‍ഡെറി ഇന്ത്യന്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !