കൊച്ചി: നഗരത്തിലെ ബാറില്‍ അഭിഭാഷകന് ജീവനക്കാരുടെ മര്‍ദനം. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഹൈക്കോടതി അഭിഭാഷകന് മര്‍ദനമേറ്റത്. ബാറിലെ ബൗണ്‍സര്‍മാരേയും മാനേജരേയും പ്രതിയാക്കി എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി 9.15-ഓടെയായിരുന്നു സംഭവം. അഭിഭാഷകന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ നേരത്തെ ബാറില്‍ ഉണ്ടായിരുന്നു. ഭാര്യയുമായി ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അഭിഭാഷകന്.ഇതിനിടെയാണ് ഇയാളുടെ സുഹൃത്തുക്കളും ബാര്‍ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് അഭിഭാഷകനുനേരെ ആക്രമണമുണ്ടായത്.
സുഹൃത്തിനെ മാനേജര്‍ മര്‍ദിക്കുന്നത് കണ്ട് അഭിഭാഷകന് ഇടപെട്ടപ്പോള്‍, ഇദ്ദേഹത്തേയും മര്‍ദിക്കാന്‍ ബൗണ്‍സര്‍മാരോട് മാനേജര്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതി.
കേസിലെ ഒന്നാം പ്രതിയായ ബൗണ്‍സര്‍ അനസ് അഭിഭാഷകനെ ഇടിക്കട്ടകൊണ്ട് മുഖത്തടിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള അഭിഭാഷകന്റെ മുഖത്ത് ആഴത്തിലുള്ള പരിക്കുണ്ട്. കണ്ണിനും പരിക്കേറ്റിട്ടുണ്ട്.
എറണാകുളം വീക്ഷണം റോഡിലെ വാട്സണ് റെസ്റ്റോ ബാറിലാണ് സംഭവം. മാനേജര്‍ ആഷ്ലി, ബൗണ്‍സര്‍ അനസ്, കണ്ടാലറിയാവുന്ന മറ്റ് നാലു ബൗണ്സര്മാര് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കണ്ണിനും മുഖത്തും പരിക്കേറ്റ അഭിഭാഷകന് ആശുപത്രിയില്‍ ചികിത്സയിലാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.