തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവായ എം.സി ദത്തന്. യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ പ്രതിഷേധത്തിനിടെയാണ് സംഭവം.
സെക്രട്ടറിയേറ്റിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച ബാരിക്കേഡിന് മുന്നില്‍ ദത്തനെ പോലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടാണ് അദ്ദേഹം കയര്‍ത്തത്.'വേറെ ഒരു പണിയില്ലേടേ നിനക്കൊക്കെ. ഇതിനെക്കാള്‍ നീയൊക്കെ തെണ്ടാന്‍ പോ'. എന്നാണ് ദത്തന് മാധ്യമങ്ങളോട് പറഞ്ഞത്. എന്താണ് അങ്ങനെ പറഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് കൂടുതല്‍ പ്രതികരിക്കാതെ അദ്ദേഹം കടന്നുപോവുകയും ചെയ്തു.
ഇതിനുശേഷം ബാരിക്കേഡ് കടന്നെത്തിയ ദത്തനോട് സംഭവത്തില്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.
അതേസമയം സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായും ദത്തന് രംഗത്തെത്തി. പ്രതികരണത്തിന് താത്പര്യമില്ലെന്ന് പറഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകര്‍ വിടാതെ പിന്തുടര്ന്നു. പ്രതികരണത്തിന് നിര്‍ബന്ധിച്ചപ്പോഴാണ് പ്രകോപിതനായതെന്നും ദത്തന് വിശദീകരിച്ചു.
പോലീസ് തന്നെ തടഞ്ഞിട്ടില്ലെന്നും ഐഡി കാര്‍ഡ് പരിശോധിക്കാനാണ് അവിടെ നിര്‍ത്തിയതെന്നും കടത്തിവിടുന്നതില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നും നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.