ന്യൂഡൽഹി: മുഹമ്മദ് ഫൈസലിന്റെ ലോക്സഭാ അംഗത്വം പുനസ്ഥാപിച്ചുകൊണ്ട് 2023 മാർച്ച് 29ന് ലോക്സഭാ സ്പീക്കർ പുറത്തുവിട്ട ഉത്തരവ് റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി.
ജസ്റ്റിസുമാരായ ബിആർ ഗവായ്, അരവിന്ദ് കുമാർ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട പാർലമെന്റ് അംഗത്തിന് അംഗത്വം നഷ്ടപ്പെട്ടാൽ മേൽ കോടതി കുറ്റവിമുക്തനാക്കുന്നതുവരെ അയോഗ്യത തുടരുമെന്ന് ഹരജിക്കാരനായ അഭിഭാഷകൻ അശോക് പാണ്ഡെ വാദിച്ചു.
എന്നാൽ അഭിഭാഷകനായിരുന്നിട്ടും എന്തിനാണ് നിസാര ഹരജി നൽകുന്നതെന്ന് ബെഞ്ച് അശോക് പാണ്ഡെയോട് ചോദിച്ചു. ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.