കളമശേരിയിലുണ്ടായ സ്ഫോടനം കേരളം പലത്തീനൊപ്പം പൊരുതുമ്പോൾ ജന ശ്രദ്ധ മാറ്റാനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

ന്യൂഡൽഹി: കളമശേരിയിലുണ്ടായ സ്ഫോടനം അതീവ ഗൗരവതരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

കേരളം പലസ്തീനൊപ്പം പൊരുതുമ്പോൾ ജനശ്രദ്ധ മാറ്റാനുള്ള നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശനമായ നടപടി സ്വീകരിക്കുമെന്നും എം.വിഗോവിന്ദൻ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാൻ ഡൽഹിയിലാണ് ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ.

സർക്കാരും ജനാധിപത്യ ബോധമുള്ള മനുഷ്യരും ഒറ്റക്കെട്ടായി സ്ഫോടനത്തെ അപലപിക്കണം. പലസ്തീൻ വിഷയവുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കണം. സ്ഫോടനം ഭീകരപ്രവർത്തനത്തിന്റെ ഭാഗമാകാം. ഗൗരവമായ പരിശോധ നടത്തണം. മുൻവിധിയോടെ സമീപിക്കേണ്ടതില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

കളമശേരിയിൽ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ മരിച്ചു. നിരവധിപ്പേർക്കു പരുക്കുണ്ട്.  അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണു വിവരം.

ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. 2000ൽ പരം ആളുകൾ ഹാളിലുണ്ടായിരുന്നുവെന്നാണു വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !