നെടുങ്കണ്ടം: എം എം മണി എംഎല്‍എ ഉദ്ഘാടനത്തിനെത്തിയ സദസില്‍ കണ്ടത് ആളൊഴിഞ്ഞ കസേരകള്‍. ഇതോടെ കൂട്ടാറിലെ ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനത്തിനെത്തിയ എംഎം മണി വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ഉദ്ഘാടന പ്രസംഗത്തിനിടെ ശകാരിച്ചു.
'ആളെക്കൂട്ടി പരിപാടി വയ്ക്കേണ്ടതാ, അതൊന്നും ചെയ്തിട്ടില്ല. പണം മുടക്കുന്നതു ഞങ്ങളാണ്. പരിപാടി നടത്തുമ്പോള്‍ ആളുകളെ കൂട്ടാനുള്ള സാമാന്യമര്യാദ കാണിക്കണം. ചുമ്മാ ഒരുമാതിരി ഏര്‍പ്പാടാ നടത്തിയത്. എനിക്കീ കാര്യത്തില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എന്ന രീതിയില്‍ നിങ്ങളിക്കാര്യത്തില്‍ സാമാന്യമര്യാദ കാണിച്ചില്ല'', അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റിനോടു പറഞ്ഞു.
പിന്നാലെ സ്റ്റേജ് ഉദ്ഘാടനം ചെയ്തതായി അറിയിച്ച്, ക്ഷുഭിതനായി എംഎല്‍എ വേദി വിട്ടു. എന്നാല്‍ ഉദ്ഘാടന യോഗം നേരത്തേ തുടങ്ങിയതിനാലാണ് ജനങ്ങള്‍ എത്താതിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് പറഞ്ഞു. 6 മണിക്കായിരുന്നു ഉദ്ഘാടനയോഗം നിശ്ചയിച്ചിരുന്നത്. 5.15-ന് എംഎല്‍എ എത്തിയ ഉടൻ യോഗം തുടങ്ങാൻ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഇതോടെയാണ് ആളൊഴിഞ്ഞ വേദിയില്‍ ചടങ്ങ് നടത്തേണ്ടിവന്നതെന്നും മിനി പ്രിൻസ് പറയുന്നു. മുൻപ് എംഎം മണി എംഎല്‍എയുടെ 'നാവ് നേരെയാകാൻ' പ്രാര്‍ഥനായജ്ഞം സംഘടിപ്പിച്ചയാളാണ് മഹിളാ കോണ്‍ഗ്രസ് നേതാവായ മിനി പ്രിൻസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.