ചെമ്മലമറ്റം പള്ളിയിൽ പന്ത്രണ്ടു ശ്ലീഹന്മാരുടെ പുതിയ തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ വെഞ്ചരിപ്പും പ്രതിഷ്ഠയും ഇന്ന് (29/10/23 ) ഉച്ചകഴിഞ്ഞ് 4.00 ന്‌ നടക്കും

ചെമ്മലമറ്റം: ചെമ്മലമറ്റം പള്ളിയിൽ പുതിയതായി നിർമ്മിച്ച പന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പും പ്രതിഷ്ഠയും ഇന്ന് (29/10/23 ) ഉച്ചകഴിഞ്ഞ് 4.00 ന്‌ നടക്കും.  ക്രിസ്തുരാജ നോടൊപ്പം നിൽക്കുന്ന പന്ത്രണ്ടു ശ്ലീഹന്മാരുടെ രൂപങ്ങളുടെയും രൂപക്കൂടിന്റെയും വെഞ്ചരിപ്പും തിരുസ്വരൂപങ്ങളുടെ പ്രതിഷ്‌ഠയും പാലാ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും.

തുടർന്ന് റവ ഡോ.സെബാസ്റ്റ്യൻ തയ്യിൽ വി.കുർബാന അർപ്പിക്കും . വികാരി ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ , മുൻ വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, അസി വികാരി ഫാ.തോമസ് കട്ടിപ്പറമ്പിൽ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും . പന്ത്രണ്ടു ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഏഷ്യയിലെ തന്നെ എറ്റവും പുരാതനമായ ഇടവകയാണ് ചെമ്മലമറ്റം . 

ഇടവകയുടെ സുവർണ്ണജൂബിലിയുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് പുതിയ ദൈവാലയം ചെമ്മലമറ്റത്ത് നിർമ്മിച്ചത്. ഇന്ന് മുതൽ പൊതു വണക്കത്തിനായി ഉപയോഗിക്കുന്ന ക്രിസ്തുരാജനോടൊപ്പം നിൽക്കുന്ന പ്രന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുസ്വരൂപങ്ങളും രൂപക്കൂടും റോമൻ വാസ്തുശില്പകലയിൽ നിർമ്മിച്ചതാണ്. ഇടവകാംഗമായ റ്റി.കെ.കുര്യാക്കോസ് തയ്യിൽ  ആണ് തിരുസ്വരൂപങ്ങളും രൂപ കൂടും സ്പോൺസർ ചെയ്തത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !