ന്യൂഡല്‍ഹി: ഇന്ത്യയൂം കാനഡയും തമ്മിലുള്ള പോരിന് പൂര്‍ണ്ണമായും തീര്‍ന്നെന്ന് പറയാറായിട്ടില്ലെങ്കിലും താല്‍ക്കാലികമായി അയവ് വന്നിട്ടുണ്ടെന്ന് വേണം കണക്കാക്കാന്‍.എന്നാല്‍ പോരിന് കാരണമായ ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കാനഡയില്‍ വെച്ച് വധിച്ചതിന് പിന്നില്‍ ചൈനീസ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) ഏജന്റ് മാരെന്ന സംശയവും ഉയരുന്നു.
കാനഡയില്‍ താമസിക്കുന്ന ചൈനീസ് എഴുത്തുകാരനും യൂട്യൂബറുമായ ലിയോ ഡെംഗില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും സെംഗ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ സീറ്റിലില്‍ സിസിപിയുടെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരും ഏജന്റുമാരും നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി തയ്യാറാക്കിയതെന്നും ഇന്ത്യയൂം കാനഡയും തമ്മിലുള്ള ബന്ധം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും പറഞ്ഞു.
ജോലി ഏറ്റെടുത്ത ഏജന്റുമാര്‍ നിജ്ജാറിന്റെ നീക്കങ്ങള്‍ പിന്തുടര്ന്ന് മനസ്സിലാക്കിയ ശേഷമാണ് പദ്ധതി നടപ്പലാക്കിയത്. സൈലന്‍സര്‍ തോക്കുകളാണ് ഇതിനായി ഉപയോഗിച്ചത്. കൃത്യം നടത്തിയ ഉടന്‍ തന്നെ തെളിവുകള്‍ നശിപ്പിച്ച് മുങ്ങുകയും ചെയ്തു. കൃത്യത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് വരുത്താന്‍ കൊലപാതകികള്‍ ഇന്ത്യാക്കാര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള ഇംഗ്ളീഷിലായിരുന്നു സംസാരിച്ചത്. ഇതെല്ലാം സിസിപിയുടെ കൃത്യമായ പദ്ധതിയായിരുന്നു. എല്ലാകാര്യങ്ങളും അതി വിദഗ്ദ്ധമായി തന്നെ അവര്‍ നടപ്പിലാക്കുകയും ചെയ്തു.
ആരോപണങ്ങളെല്ലാം സാമൂഹ്യമാധ്യമത്തില്‍ നടത്തിയ പോസ്റ്റിലൂടെയാണ് പറഞ്ഞിരിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യയോ ചൈനയോ പ്രതികരിച്ചിട്ടില്ല. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം കാനഡ നടത്തിയതിന് പിന്നാലെയാരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ആരോപണം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.