ന്യൂഡല്‍ഹി: ജയ്പൂര്‍-മുംബൈ ട്രെയിനില്‍ കൂട്ടക്കൊല നടത്തിയ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ്ങിന് മാനസിക പ്രശ്നങ്ങളില്ല.
പൂര്‍ണ്ണ ബോധത്തോടേയും അറിവോടേയും ഇയാള്‍ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നുവെന്ന് കുറ്റപത്രം. റെയില്‍വേ പൊലിസ് ആണ് കൂട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലയ്ക്ക് ശേഷം മുസ്ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജൂലൈ 31നാണ് എ.എസ്.ഐയെയും മറ്റ് മൂന്ന് യാത്രക്കാരെയും പ്രതി വെടിവെച്ച് കൊലപ്പെടുത്തിയത്.ജൂലൈ 31നു പുലര്‍ച്ചെ മഹാരാഷ്ട്രയിലെ പാല്‍ഗഢ് റെയില്‍വേ സ്റ്റേഷനു സമീപത്താണു രാജ്യത്തെ നടുക്കിയ ട്രെയിന്‍ വെടിവയ്പ്പ് നടന്നത്. പുലര്‍ച്ചെ അഞ്ചോടെ വാപി റെയില്‍വേ സ്റ്റേഷന് വിട്ട സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് വൈതര്‍ണ സ്റ്റേഷനോട് അടുക്കുമ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം.
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ ടിക്കാറാം മീണയെയാണ് സര്‍വീസ് തോക്ക് ഉപയോഗിച്ച് ചേതന്‍ സിങ് ആദ്യം വെടിവച്ചത്.പിന്നാലെ ബോഗിയിലുണ്ടായിരുന്ന അസ്ഗര്‍ അബ്ബാസ് അലി, അബ്ദുല്‍ ഖാദര്‍ മുഹമ്മദ് ഹുസൈന്, സയ്യിദ് സൈഫുദ്ദീന് എന്നീ യാത്രക്കാര്‍ക്കുനേരെയും നിറയൊഴിച്ചു. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മോദിക്കും യോഗിക്കും വോട്ട് ചെയ്തോളണമെന്ന് മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് ചേതന്‍ സിങ് വിളിച്ചുപറയുന്ന വിഡിയോയും പുറത്തുവന്നിരുന്നു.
അതിനിടെ ചേതന്‍ സിങ്ങിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ചേതന്‍ സിങ് നേരത്തെ മൂന്നു തവണയെങ്കിലും ഗുരുതര അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെന്നും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.