സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ അക്രമം, കുത്തേറ്റ് ഓടുന്നതിനിടെ റോഡില്‍വീണു; നടുക്കിയ കൊലപാതകം,

മലപ്പുറം: സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം കുഴിയംപറമ്പ് ചര്‍ച്ചിന് സമീപം താമസിക്കുന്ന പുന്നക്കോടൻ ചന്ദ്രന്റെ മകൻ പ്രജിത്ത് (26) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് കിഴിശേരി കുഴിയംപറമ്പ്  എല്‍ പി സ്‌കൂളിന് സമീപത്തായാണ് സംഭവം നടന്നത്.പ്രജിത്തിന്റെ സുഹൃത്ത് കുഴിയംപറമ്പ് വിസപ്പടിയിലെ പാറക്കടത്ത് പൊക്കനാളി സ്വദേശി നൗഫലിനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു. 

നൗഫലിനും കുത്തേറ്റു. ഇത് തടയുന്നതിനിടെയാണ് പ്രജിത്തിന് കുത്തേറ്റത്. സംഭവത്തില്‍ എടവണ്ണ, പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വിവരം.

വൈകിട്ട് അഞ്ചരയോടെ ഓട്ടോയില്‍ വന്ന സംഘം നൗഫലുമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് വാക്കുതര്‍ക്കമായി മാറി. ജോലി കഴിഞ്ഞ് അവിടെയെത്തി ചായ കുടിച്ച്‌ നില്‍ക്കുകയായിരുന്ന പ്രജിത്ത്, അക്രമികള്‍ സുഹൃത്തിനെ പിടിച്ചുതള്ളുന്നത് കണ്ട് അന്വേഷിക്കാൻ ചെന്നു. നൗഫലിനെ അക്രമി സംഘം കുത്തുന്നത് തടയുന്നതിനിടെ പ്രജിത്തിന് നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. 

ഒന്നിലേറെ തവണ കുത്തേറ്റിരുന്നു. പിന്നാലെ ഓടുന്നതിനിടെ പ്രജിത്ത് റോഡരികില്‍ വീണു. ഇതിനിടെ അക്രമി സംഘം രക്ഷപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് പ്രജിത്തിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. നൗഫലിന് കൈക്കാണ് കുത്തേറ്റത്. ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

പ്രജിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അവിവാഹിതനാണ്. പാര്‍വതിയാണ് മാതാവ്. പ്രവീണ്‍, പ്രണവ് എന്നിവര്‍ സഹോദരങ്ങള്‍.

പ്രജിത്തും നൗഫലും അക്രമികളും പരിചയക്കാരും സുഹൃത്തുക്കളുമാണെന്നാണ് വിവരം. ലഹരി ഇടപാടുമായി കൊലയ്ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !