പാക്കിസ്ഥാനിൽ കയറി ഭീകരരെ വധിക്കുന്ന അജ്ഞാതനായി തെരച്ചില്‍ ആരംഭിച്ച്‌ ഐഎസ്‌ഐ : ഹാഫീസ് സയീദടക്കമുള്ള ഭീകരരെ "സുരക്ഷിത ഇടങ്ങളിലേയ്‌ക്ക്" മാറ്റി,

ഇസ്ലാമാബാദ് : അജ്ഞാതരുടെ വിളയാട്ടം തുടരുമ്പോള്‍ ഭീകരരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ പാകിസ്താൻ . അജ്ഞാത തോക്കുധാരികള്‍ നടത്തുന്ന കൃത്യങ്ങള്‍ പാകിസ്താന്റെ ചാരസംഘടനയായ ഐ എസ് ഐയേയും , ഭീകരസംഘടനകളെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .


നടന്ന കൊലപാതകങ്ങളില്‍ സാമ്യം ഉള്ളതിനാല്‍ ഇന്ത്യ തേടുന്ന കൊടും ഭീകരന്മാരെ "സുരക്ഷിത ഇടങ്ങളിലേയ്‌ക്ക്" മാറ്റി പാര്‍പ്പിക്കുകയാണ് ഐ എസ് ഐ . സെപ്റ്റംബറില്‍ റാവല്‍കോട്ടില്‍ അബു ഖാസിം കശ്മീരി, നസിമാബാദിലെ ഖാരി ഖുറം ഷെഹ്‌സാദ് എന്നീ രണ്ട് ലഷക്ര്‍ ഭീകരര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തന്നെ ഈ മുൻകരുതല്‍ കൂടുതല്‍ ആവശ്യമാണെന്ന് ഐ എസ് ഐ നിര്‍ദേശം നല്‍കിയിരുന്നതായും പാക് മാദ്ധ്യമങ്ങള്‍ പറയുന്നു.

കറാച്ചിയിലെ ഗുലിസ്ഥാൻ-ഇ-ജൗഹറിലെ പാര്‍ക്കില്‍ വെച്ചാണ് ലഷ്കര്‍ ഭീകരൻ മൗലാന സിയാവുര്‍ റഹ്മാൻ കൊല്ലപ്പെട്ടത് .ലോക്കല്‍ പോലീസ് 11 വെടിയുണ്ടകള്‍ ഇയാളുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു, അവയില്‍ ചിലത് 9 എംഎം കാലിബറിലുള്ളവയാണ്. പാകിസ്താൻ പോലീസ് അവരുടെ പത്രക്കുറിപ്പില്‍ ഈ കൊലപാതകത്തെ 'ഭീകരാക്രമണം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .

ഈ കൊലപാതക പരമ്പരകള്‍ പാകിസ്താന്റെ നിയമ നിര്‍വ്വഹണ ഏജൻസികളെയും ഐഎസ്‌ഐയെയും ഏറെ വലയ്‌ക്കുന്നുണ്ട് . കഴിഞ്ഞ ആഴ്ച, ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദും സമാനമായ രീതിയില്‍ കാണാതായിരുന്നു, പിന്നീട് ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . ഹാഫീസ് സയീദിന്റെ വലം കൈ ഖൈസര്‍ ഫാറൂഖിനെയും കഴിഞ്ഞ ദിവസം അജ്ഞാതര്‍ കൊലപ്പെടുത്തിയിരുന്നു .

അടുപ്പിച്ച്‌ നടന്ന ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള അജ്ഞാതനെ തേടിയുള്ള തെരച്ചിലിലാണ് ഐ എസ് ഐ . ഒരു തെളിവും ഇല്ലാതെ തന്നെ അവര്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോ യെ കുറ്റപ്പെടുത്തുന്നുമുണ്ട് . അജ്ഞാതരാല്‍ കൊല്ലപ്പെട്ടവര്‍ പാകിസ്താനിലെ മതപുരോഹിതരാണെന്നും , ഇവരുടെ കൊലപാതകങ്ങള്‍ ഇന്ത്യൻ സോഷ്യല്‍ മീഡിയ ആഘോഷരാവാക്കി മാറ്റിയെന്നും പാക് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു . ഇന്ത്യ അറിയാതെ ഇത്തരം കൃത്യങ്ങള്‍ നടക്കില്ലെന്നാണ് ഐ എസ് ഐ അടക്കം ആരോപിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !