ഹമാസിനെതിരെ ഒറ്റക്കെട്ടായി പോരാടും; സ്വന്തം രാജ്യത്തേക്ക് തിരികെ മടങ്ങാൻ തിരക്ക് കൂട്ടി ലോകമെമ്പാടുമുള്ള ഇസ്രായേലികള്‍,

ടെൽഅവീവ്: ഹമാസിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പ്രവാസികളായ ഇസ്രായേലികളുടെ തിരക്ക്. ന്യൂയോര്‍ക്ക്, ലണ്ടൻ, ലോസ് ഏഞ്ചല്‍സ്, പാരീസ്, ബാങ്കോക്ക്, ഏതൻസ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇസ്രായേലിലേക്ക് മടങ്ങി പോകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.

പല വിമാനക്കമ്പിനികളും ടെല്‍ അവീവിലേക്കുള്ള സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും രാജ്യത്തേക്ക് മടങ്ങി എത്തുന്നവരുടെ എണ്ണത്തില്‍ കുറവില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഹമാസുമായി യുദ്ധം തുടങ്ങിയതിന് ശേഷം കൊമേഷ്യല്‍, ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി 10,000ത്തിലധികം ആളുകളാണ് യുഎസില്‍ നിന്ന് ഇസ്രായേലിലേക്ക് യാത്ര ചെയ്തത്. ഇസ്രായേല്‍ സൈന്യത്തിന്റെ പക്കലുള്ള റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് ഇവരില്‍ പലരും. സന്നദ്ധ സേവനങ്ങള്‍ ചെയ്യാൻ തയ്യാറായിട്ടുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട 22കാരൻ റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍ ആയിരുന്നു.

യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് പലരും സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുന്നത്. 3,60,000 പേരുടെ റിസര്‍വ് ലിസ്റ്റാണ് ഇസ്രായേല്‍ സൈന്യത്തിനുള്ളത്. ഇസ്രായേല്‍ പൗരന്മാര്‍ക്ക് 18 വയസ്സ് തികയുേമ്പോള്‍ സൈനിക സേവനം നിര്‍ബന്ധമാണ്. സേവന കാലാവധി പൂര്‍ത്തിയാക്കി നിശ്ചിത യോഗ്യത നേടുന്നവരാണ് ഈ ലിസ്റ്റിലുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !