ലക്നോ: മാവോയിസ്റ്റുകള്‍ക്ക് ആയുധം കടത്തിയ കേസില്‍ സുരക്ഷ സേന അംഗങ്ങള്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് 10 വര്‍ഷം തടവ്.സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലെ (സിആര്‍പിഎഫ്) രണ്ട് ഉദ്യോഗസ്ഥരും 22 പോലീസുകാരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തടവും 10,000 രൂപ വീതം പിഴയും.
2010-ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ആയുധക്കടത്ത് കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്ക് ആയുധം നല്‍കിയെന്നാണ് കേസ്. യുപി രാംപുരിലെ പ്രത്യേക കോടതിയാണ് ശിക്ഷവിധിച്ചത്. പ്രത്യേക ജഡ്ജി വിജയ് കുമാര്‍ ആണ് പ്രതികള്‍ കുറ്റക്കാരെന്ന കണ്ടെത്തി ശിക്ഷ പ്രഖ്യാപിച്ചത്.2010 ഏപ്രിലില്‍ 76 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ അന്വേഷണമാണ് ആയുധക്കടത്ത് പുറത്ത് കൊണ്ടുവന്നത്.
ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യവരിച്ചിരുന്നു. എട്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.കേസില്‍ മൊത്തം 25 പേര് പ്രതികളാണുണ്ടായിരുന്നത്. വിചാരണയ്ക്കിടെ പ്രതികളിലൊരാള്‍ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.