കൊല്ലാൻ വന്നവര്‍ക്ക് കാപ്പിയും ബിസ്ക്കറ്റും, 65കാരിയെ അഭിനന്ദിച്ച്‌ ബൈഡൻ

ടെല്‍ അവീവ്: കാപ്പിയും, പലഹാരവും കണ്ടപ്പോള്‍ അടിതെറ്റി വീണ് ഹമാസ് ഭീകരര്‍ കാപ്പി കൊടുത്തും , കുക്കികള്‍ നല്‍കിയും ഹമാസ് ഭീകരരെ വരുതിയിലാക്കി 65 കാരി,

ഹമാസിൻ്റെ തോക്കുകളുടെയും ഗ്രനേഡുകളുടെയും മുൻപില്‍ പതറാതെ നിന്ന  ഈ 65 കാരിയുടെ അതിജീവനത്തിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് .

റേച്ചല്‍ എഡ്രി എന്ന വനിത 20 മണിക്കൂറുകളാണ് ഭീകരര്‍ക്കു മുൻപില്‍ പതറാതെ നിന്നത്.യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തെ കാണാൻ ക്ഷണിക്കപ്പെട്ട നിരവധി ഇസ്രായേലികളില്‍ ഒരാളായിരുന്നു അവര്‍.

ഈ മാസം ആദ്യമാണ് റേച്ചല്‍ എഡ്രിയെയും ഭര്‍ത്താവ് ഡേവിഡിനേയും ഹമാസ് ഭീകരര്‍ സ്വന്തം വീട്ടില്‍ ബന്ദികളാക്കിയത്. തോക്കുകളും ഗ്രാനെഡുകളുമായി വന്ന അവര്‍ക്ക് റേച്ചല്‍ എഡ്രി കാപ്പിയും മൊറോക്കൻ കുക്കീസും വിളമ്പി . പോലീസ് വന്ന് അവരെ കൊല്ലുന്നതുവരെ സന്തോഷിപ്പിച്ചു നിര്‍ത്തി .മാത്രമല്ല അവരോട് തങ്ങളെ അറബി പാഠങ്ങള്‍ പഠിപ്പിക്കാനും പറഞ്ഞു.

"അവര്‍ക്ക് വിശക്കുന്നുണ്ടെങ്കില്‍ അവര്‍ ദേഷ്യപ്പെടുമെന്ന് എനിക്കറിയാമായിരുന്നു . എനിക്ക് ഇൻസുലിൻ കുത്തിവയ്‌ക്കണമെന്ന് ഞാൻ അവരോട് പറഞ്ഞു, എനിക്ക് പോലീസ് ഓഫീസര്‍മാരായ മക്കളുണ്ടെന്നത് അവര്‍ അറിയാതിരിക്കാൻ ഞാൻ ശ്രമിച്ചു . ഞാൻ അവര്‍ക്ക് പാനീയങ്ങളും വാഗ്ദാനം ചെയ്തു," ," റേച്ചല്‍ പറഞ്ഞു.

പോലീസ് ഓഫീസറായ റേച്ചലിന്റെ മകൻ വീട്ടിലേക്ക് എത്തുമ്പോള്‍ കാണുന്ന കാഴ്ച, സായുധരായ ഭീകരര്‍ തന്റെ മാതാപിതാക്കളെ ബന്ദികളാക്കി വെച്ചിരിക്കുന്നതാണ്. തന്റെ വീട്ടില്‍ അഞ്ച് ബന്ദികളുണ്ടെന്ന് റേച്ചല്‍ മകനോട് തന്റെ അഞ്ച് വിരലുകള്‍കൊണ്ട് ആംഗ്യം കാണിച്ചു. പിന്നീട് സ്‌പെഷ്യല്‍ വെപ്പണ്‍സ് ആൻഡ് ടാക്‌റ്റിക്‌സ് (സ്വാറ്റ്) സംഘം ഇവരെ മോചിപ്പിക്കാനും ഭീകരരെ വധിക്കാനുമുള്ള പദ്ധതികള്‍ തയാറാക്കി.

"ഇത് ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്നമാണെന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് തന്നെ ഞാൻ നിങ്ങളെ ഹീബ്രു പഠിപ്പിക്കും, നിങ്ങള്‍ എന്നെ അറബിയും പഠിപ്പിക്കണം എന്നൊക്കെ ഞാൻ അവരോട് പറഞ്ഞു കൊണ്ടിരുന്നു ,"- റേച്ചല്‍ പറഞ്ഞു.

ഒടുവില്‍ അര്‍ദ്ധരാത്രിക്ക് ശേഷമെത്തിയ സൈനിക സംഘമാണ് ഭീകരരെ വധിച്ച്‌ ദമ്ബതികളെ രക്ഷപ്പെടുത്തിയത് .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !