കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തി.
മണര്‍ക്കാട് പളളിയിലെത്തി പിതാവിന്റെ കല്ലറയില്‍ പോയി പ്രാര്‍ഥിച്ച ശേഷമാണ് ജെയ്ക്ക് വോട്ട് ചെയ്യാനെത്തിയത്. വികസന സംവാദത്തില്‍ നിന്ന് ഒളിച്ചോടിയത് യു ഡി എഫ് ആണെന്ന് അദ്ദേഹം പറഞ്ഞു. ഈ വോട്ടെടുപ്പ് പുതിയ പുതുപ്പളളിയെ സൃഷ്ടിക്കും. തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്.
ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിലെ ഓഡിയോ ക്ലിപ്പിനെതിരെ പരാതി കൊടുക്കാൻ യു ഡി എഫ് തയ്യാറാണോയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ഓഡിയോ ചോര്‍ത്തിയതെന്നും കോണ്‍ഗ്രസ് നേതാക്കളുടെ സംഭാഷണമാണെന്നും ജെയ്ക് പറഞ്ഞു.
അതിരാവിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തിയും പുതുപ്പളളി പളളിയിലെത്തിയും പ്രാര്‍ഥിച്ചാണ് ചാണ്ടി ഉമ്മൻ്റെ പോളിംഗ് ദിവസം തുടങ്ങിയത്. തുടര്‍ന്ന് ഏതാനും ബൂത്തുകള്‍ സന്ദര്‍ശിച്ചു. ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടരാൻ ശ്രമിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
എന്നാല്‍ അദ്ദേഹത്തെ പോലെയാകാൻ പറ്റുമോയെന്ന് അറിയില്ല. ജനങ്ങളുടെ കോടതിയില്‍ ഇന്ന് എല്ലാം തീരുമാനിക്കും. വികസനം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞവര്‍ എന്താണ് ചെയ്തത്. വ്യക്തി അധിക്ഷേപത്തിലേക്ക് അധഃപതിച്ചതെന്തിനെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. പുതുപ്പളളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഈ സര്‍ക്കാറാണെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.