തട്ടേക്കാട്: പാലത്തിന് മുകളിൽ നിന്നും രണ്ട് ദിവസം മുൻപ് പെരിയാർ പുഴയിൽ ചാടി ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം കണ്ടെത്തി.
ഇന്ന് രാവിലെ പാലത്തിന് മൂന്ന് കിലോമീറ്ററോളം താഴെ പുഴയിൽ വെളളത്തിൽ പൊങ്ങിക്കിടന്ന നിലയിൽ ആയിരുന്നു മൃതദേഹം, ഫയർഫോഴ്സ് തിരച്ചിൽ ടീം ആണ് മൃതദേഹം വീണ്ടെടുക്കാന്‍ എത്തിയത്.
കുട്ടം പുഴ പഞ്ചായത്തിലെ മാമല കണ്ടത്ത് ബാർബർഷോപ് നടത്തിവന്നിരുന്ന പുഷ്പൻ എന്ന് വിളിക്കുന്ന പുഷ്പാങ്കതൻ (70) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കുട്ടംപുഴ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മ്യതദേഹം കോതമംഗലം താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ് മാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് സംയ്ക്കാരത്തിനായി വിട്ട് നൽകുമെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.