കൊച്ചി: ആലുവയില്‍ അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന് മരിച്ചു. എടയപ്പുറം തൈപ്പറമ്പ് വീട്ടില്‍ പോള്‍സണാണ് (48) മരിച്ചത്. വെടിവച്ചത് സഹോദരവും ഹൈക്കോടതി ജീവനക്കാരനുമായ തോമസാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിയോടെയാണ് സംഭവം.
ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തോമസിന്റെ ബൈക്ക് രാവിലെ പോള്‍സണ്‍ അടിച്ചുതകര്‍ത്തിരുന്നു.
ഇതേത്തുടര്‍ന്ന് തോമസ് പോലീസില്‍ പരാതി നല്കി. പിന്നാലെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോമസ് എയര്‍ ഗണ്‍ ഉപയോഗിച്ച് പോള്‍സണെ വെടിവയ്ക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.