ഡബ്ലിൻ;ആഗ്നസ് കൊടുങ്കാറ്റ് അയർലണ്ടിന് മുകളിൽ വടക്കോട്ട് നീങ്ങുന്നതിനാൽ നാളെ അയർലണ്ടിലെ ചില സ്ഥലങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇതിന്റെ ഫലമായി സ്പോട്ട് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറിയൻ പറഞ്ഞു. കിഴക്ക്, തെക്ക് ഭാഗങ്ങളിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. കിഴക്കൻ, തെക്ക് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും, തീരപ്രദേശത്ത് വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
കാർലോ, ഡബ്ലിൻ, കിൽകെന്നി, വെക്‌സ്‌ഫോർഡ്, വിക്ലോ, കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികൾക്ക് മഴ മുന്നറിയിപ്പ് നൽകി. ലെയ്‌ൻസ്റ്ററിനും മൺസ്റ്ററിനും വിൻഡ് അലേർട്ട് ബാധകമാണ്.
യാത്രാക്ലേശം, വൈദ്യുതി മുടക്കം, മരങ്ങൾ കടപുഴകി വീണത്, തീരപ്രദേശത്തെ വെള്ളപ്പൊക്കം, മോശം ദൃശ്യപരത എന്നിവയ്ക്ക് സാഹചര്യങ്ങൾ കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു.രണ്ട് മുന്നറിയിപ്പുകളും നാളെ അർദ്ധരാത്രി വരെ ബാധകമായിരിക്കും.
കിഴക്ക്, തെക്ക് തീരപ്രദേശങ്ങളിൽ സ്റ്റാറ്റസ് ഓറഞ്ച് മറൈൻ മുന്നറിയിപ്പ് ഉണ്ട്. വടക്കൻ അയർലൻഡിന് സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.നാളെ ഉച്ചയ്ക്ക് 12 മുതൽ വ്യാഴാഴ്ച രാവിലെ 7 വരെ ഇത് നിലവിലുണ്ടാകും. ആഗ്നസ്, സീസണിലെ ആദ്യത്തെ കൊടുങ്കാറ്റാണ്.
നോർത്തേൺ അയർലൻഡിൽ താരതമ്യേന കുറഞ്ഞ സമയത്തിനുള്ളിൽ 30 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്ന് മെറ്റ് ഓഫീസ് വക്താവ് സ്റ്റീഫൻ ഡിക്സൺ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.