ജയിലിൽ തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റ ജയിൽ ഉദോഗസ്ഥൻ പിടിയിൽ

വിയ്യൂർ : വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റ ജയിൽ ഉദ്യോഗസ്ഥനെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു.

ജയിലിലെ മുൻ പ്രിസൺ ഓഫീസർ അജുമോൻ (36) ആണ് അറസ്റ്റിലായത്. അച്ചടക്കനടപടികളുടെ ഭാഗമായി ഇയാൾ മൂന്നുമാസമായി സസ്പെൻഷനിലാണ്. വിയ്യൂർ ജയിലിൽ സ്ഥിരമായി പുകയില ഉത്പന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ള ലഹരിപദാർഥങ്ങളും പരിശോധനയിൽ കണ്ടെത്താറുണ്ട്.

കോടതി അനുമതിയോടെ വിയ്യൂർ പോലീസ് ഇത്തരം കേസുകളിൽ ഉൾപ്പെട്ട പ്രതികളെ വിശദമായി ചോദ്യംചെയ്തപ്പോളാണ് ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുന്നത്. നൂറുരൂപ വില വരുന്ന ബീഡി 2500 രൂപയ്ക്ക് തടവുകാർക്ക് വിൽക്കുകയായിരുന്നു ഇയാൾ.

പുകയില ഉത്പന്നങ്ങൾ തടവുകാർ വാങ്ങുന്നതിനുമുമ്പ് അവരുടെ വീട്ടുകാർ ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന ഗൂഗിൾ പേ നമ്പറിലേക്ക് പണം കൈമാറണം. പണം ലഭിച്ചുവെന്ന് ഉറപ്പായാൽ തടവുകാർക്ക് പുകയില ഉത്പന്നങ്ങൾ അവർക്ക് എടുക്കാൻ പാകത്തിലുള്ള സ്ഥലത്ത് വെച്ചുകൊടുക്കുകയാണ് പതിവ്. അന്വേഷണത്തിന്റെ ഭാഗമായി ഈ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഒട്ടേറെ അനധികൃതമായ പണമിടപാടുകൾ നടന്നിട്ടുള്ളതായി പോലീസിന് ബോധ്യമായി.

ഇതേ ആരോപണം നേരിട്ടതിന്റെ ഭാഗമായാണ് ഈ ഉദ്യോഗസ്ഥൻ മൂവാറ്റുപുഴ സബ് ജയിലിൽനിന്ന്‌ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലംമാറിവന്നത്. കാലടിയിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

എസ്.എച്ച്.ഒ. കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ. എബ്രഹാം വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ജോഷി ജോസഫ്, പി.സി. അനിൽകുമാർ, അനീഷ്, ടോമി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !