തിരുവനന്തപുരം: എന്‍.എച്ച്.എം ഡോക്ടര്‍ നിയമനത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിനെതിരെ കൈക്കൂലി ആരോപണം.
ആയുഷ് വകുപ്പില്‍ ഹോമിയോ ഡോക്ടര്‍ ആയി നിയമനം നല്കാന് റിതാ രാജ് എന്ന ഡോക്ടര്‍ക്ക് വേണ്ടി ഭര്‍തൃപിതാവ് ഹരിദാസന് കുമ്മാടി ആണ് പണം നല്കിയതും മന്ത്രിയുടെ ഓഫീസിനു പരാതി നല്കിയതും. അഖില്‍ സജീവന് 25,000 രൂപ ആദ്യം ഓണ്‍ലൈനായി വാങ്ങി. പിന്നീട് 50,000 രൂപ മലപ്പുറത്തെ വീട്ടില്‍ വന്ന് വാങ്ങിയെന്ന് ഹരിദാസന് പറഞ്ഞൂ.
ജോലി നല്‍കുന്നതിന് 15 ലക്ഷം രുപയാണ് സംഘം ഹരിദാസനോട് ആവശ്യപ്പെട്ടത്. ആദ്യം അഞ്ച് ലക്ഷം രുപ ഗഡുക്കളായി നല്‍കണം. ആദ്യം താത്ക്കാലിക നിയമനമായിരിക്കും നല്‍കുക. മൂന്ന് വര്‍ഷം കൂടി സര്‍ക്കാരിന് കാലാവധിയുണ്ട്. ഭരണം പോകുന്നതിന് മുന്‍പ് ജോലി സ്ഥിരപ്പെടുത്തും.
അപ്പോള്‍ 10 ലക്ഷം രൂപ കൂടി നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. ആയുഷ് വിഭാഗത്തിലെ ജോലിക്ക അപേക്ഷ അയച്ചിട്ട് കാര്യമില്ലെന്നും നിയമനം തങ്ങളാണ് നടത്തുന്നതെന്നും സിഐടിയു ഓഫീസ് സെക്രട്ടറി തന്നോട് പറഞ്ഞു. കാണേണ്ട രീതിയില്‍ കണ്ടാലേ ജോലി ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഖില്‍ സജീവന് ആവശ്യപ്പെട്ടത് അനുസരിച്ച് ഏപ്രില്‍ 10ന് അഖില്‍ മാത്യൂ എന്ന പഴ്സണല്‍ സ്റ്റാഫിനെ ഓഫീസില്‍ പോയി കണ്ടു. തനിക്കൊപ്പം ഓട്ടോ സ്റ്റാന്‍ഡില്‍ വന്ന് അഖില്‍ മാത്യൂ ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നും ഹരിദാസന് പരാതിയില്‍ പറയുന്നു.
പണം നല്കിയ ശേഷം ഇ മെയിലില്‍ നിയമന ഉത്തരവ് വന്നു. എന്നാല്‍ രണ്ട് ദിവസത്തിനകം തപാലില്‍ വരുമെന്ന് പറഞ്ഞെങ്കിലും വന്നില്ലെന്ന് ഹരിദാസന് പറയുന്നു. വണ്ടൂരില്‍ ഒരു ഹോമിയോ ആശുപത്രിയില്‍ നിയമനം ലഭിക്കുമെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ ജോലി കിട്ടിയില്ല.
ഇരതയും കാലം കാത്തിരുന്നിട്ടും ജോലി ലഭിക്കാതെ വന്നതോടെ മന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയതായി ഹരിദാസന് പറഞ്ഞു. മന്ത്രി സ്ഥലത്തില്ലെന്നും പരാതി ഡിജിപിക്ക് കൈമാറിയെന്നും ഓഫീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് അറിയിച്ചു. എന്നാല്‍ ജോലി വാഗ്ദാനം നല്കി പണം വാങ്ങിയെന്ന ആരോപണം അഖില്‍ മാത്യൂ നിഷേധിച്ചു. അഖില്‍ മാത്യു മന്ത്രിയുടെ ഓഫീസ് സ്റ്റാഫായി തുടരുന്നുമുണ്ട്.
നേരത്തെ, വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് ആരോഗ്യമന്ത്രിയുടെ മറ്റൊരു ഓഫീസ് സ്റ്റാഫിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.