തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്മാറില്ല. ആശുപത്രികളുടെ കുടിശ്ശിക തീര്‍ക്കാന്‍ 104 കോടി രൂപ അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് മാനേജ്മെന്റ് അസോസിയേഷന്റെ തീരുമാനം.
ഈ ഉറപ്പിന്മേല് പദ്ധതിയില്‍ രണ്ടുമാസം കൂടി തുടരുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന് വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കുമായി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയ വഴിയില്‍ 867 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. രണ്ട് മാസത്തിനകം കുടിശിക മുഴുവന്‍ നല്കാന് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യ ഏജന്‍സി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.