കൊച്ചി; കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനിടെ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണൻ ചോദ്യങ്ങളോട് നിസ്സഹകരിച്ചതായി ഇഡി. ശരീരത്തിന് വിറയൽ അനുഭവപ്പെടുന്നെന്ന മറുപടിയെ തുടർന്നാണ് ചോദ്യംചെയ്യൽ അവസാനിപ്പിച്ചത്.
എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിൽ, കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതിയായ പി.സതീഷ്‌കുമാറിന് വൻ നിക്ഷേപമുണ്ടെന്നും ആർബിഐ ചട്ടത്തിന് വിരുദ്ധമായി ഒരുദിവസം തന്നെ വലിയ തുകയുടെ ഇടപാട് നടത്തിയെന്നടക്കമാണ് ഇഡി പറയുന്നത്. അഭിഭാഷകയ്‌ക്കൊപ്പമായിരുന്നു കണ്ണൻ ചോദ്യംചെയ്യലിന് ഹാജരായത്.
അതേസമയം തനിക്ക് നല്ല ആരോഗ്യമുണ്ടെന്നും യാതൊരു പ്രശ്നവുമില്ലെന്നും എം.കെ.കണ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘‘സൗഹാർദ്ദപരമായിരുന്നു ചോദ്യം ചെയ്യൽ. മുൻപു പറഞ്ഞ കാര്യം വിട്ട് ഒന്നും പറയാനില്ല. എനിക്കൊരു അസുഖവുമില്ല പൊന്നുസുഹൃത്തേ, എന്റെ മക്കളേയും കുടുംബത്തേയും ഭയപ്പെടുത്താൻ വേണ്ടി പറഞ്ഞതാവും,
ബാങ്കിന്റെ ഒരു ഇടപാടും വെളിപ്പെടുത്താൻ പാടില്ല. ഒരു ശാരീരിക അസ്വസ്ഥതയും ഇല്ല. എനിക്ക് നല്ല ആരോഗ്യമുണ്ട്. ആരാ പറഞ്ഞത് എനിക്ക് വിറയൽ ഉണ്ടെന്ന്.? ഒരു പ്രശ്നവുമില്ലായിരുന്നു. നിങ്ങൾ ആവശ്യമില്ലാത്തത് കൊടുക്കേണ്ടകാര്യമില്ല.
രണ്ടു സർജറി കഴിഞ്ഞ ആളാണ് ഞാൻ. എനിക്ക് അതുകൊണ്ട് പ്രശ്നമൊന്നുമില്ല. വേണമെങ്കിൽ നിങ്ങളേക്കാൾ നന്നായിട്ട് ഓടാം. എനിക്ക് അങ്ങനെ യാതൊന്നുമില്ല. അവരുടെ ഔദാര്യവും ഉണ്ടായിട്ടില്ല. അവർ പറയുന്ന ദിവസം വീണ്ടും ചോദ്യംചെയ്യലിന് വരും. ’’എം.കെ.കണ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.