'സര്‍ക്കാരിന്റെ ആശയക്കുഴപ്പം മാറിക്കിട്ടും, സുപ്രീംകോടതിയില്‍ പോകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു'; പരിഹാസവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: എട്ടോളം ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.സര്‍ക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയില്‍ പോകുമ്പോള്‍ സര്‍ക്കാരിന്റെ ആശയക്കുഴപ്പം മാറുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

അതേസമയം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയ്‌ക്കിടെ നിയമോപദേശത്തിന് മാത്രം സര്‍ക്കാര്‍ 40 ലക്ഷം രൂപ ചിലവഴിച്ചതായും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ പോലും പണമില്ലാത്ത ഈ സമയത്താണ് ഇത്രയധികം പണം ചിലവഴിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഒരു വര്‍ഷം പത്ത് മാസമായ മൂന്ന് ബില്ലുകളും അഞ്ച് മാസത്തോളമായ ഒരു ബില്ലുമടക്കമാണ് ഗവര്‍ണര്‍ ഒപ്പിടാത്ത എട്ട് ബില്ലുകള്‍. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്ന് ഹര്‍ജിയില്‍ ഉന്നയിക്കുമെന്ന് സുപ്രീംകോടതിയില്‍ പോകാനുള്ള തീരുമാനം വ്യക്തമാക്കി മുഖ്യമന്ത്രി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്റെ സേവനം സര്‍ക്കാര്‍ ഇതിനായി തേടും. നേരത്തെ ഫാലി എസ്. നരിമാന്റെ അഭിപ്രായവും സര്‍ക്കാര്‍ തേടിയിരുന്നു.

'ബില്ലുകള്‍ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. ബില്ലുകളില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച്‌ മന്ത്രിമാരടക്കം വിശദീകരണം നല്‍കിയതാണ്. എന്നിട്ടും തീരുമാനമായില്ല. വൈസ് ചാൻസലര്‍ നിയമനമടക്കം സ്തംഭനാവസ്ഥയിലാണ്. പൊതുജനാരോഗ്യ ബില്ലിലും ഒപ്പിട്ടിട്ടില്ല. 

ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാല്‍ തെറ്റ് പറയാനാവില്ല, ബില്ലുകള്‍ കാലതാമസം വരുത്തുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതാണ് . "നിയമപരമായ മാര്‍ഗങ്ങള്‍ തേടുകയല്ലാതെ സര്‍ക്കാരിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !