തിരുവനന്തപുരം: ആകെയുള്ള 62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കളില്‍ ഇതോടെ 59.74 ലക്ഷം പേര് (96.37%) മസ്റ്ററിങ് പൂര്‍ത്തിയാക്കി.
ബാക്കിയുള്ള 2.25 ലക്ഷം പേര് മരിച്ചവരോ അനര്‍ഹമായി പെൻഷൻ പട്ടികയില്‍ ഉള്‍പ്പെട്ടവരോ ആകാമെന്നാണു തദ്ദേശ, ധനവകുപ്പുകളുടെ വിലയിരുത്തല്‍.
2022 ഡിസംബര്‍ 31 വരെ ക്ഷേമ പെൻഷൻ വാങ്ങിയിരുന്ന ഗുണഭോക്താക്കള്‍ ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക്കുന്ന മസ്റ്ററിങ് പൂര്‍ത്തിയാക്കാൻ ഇന്നലെയായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ച അവസാനദിവസം. ഇന്നലെ മാത്രം അഞ്ചര ലക്ഷത്തിലേറെ പേരാണ് മസ്റ്ററിങ് നടത്തിയത്.
ഇനിയും പൂര്‍ത്തിയാക്കാനുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ തീയതികളില്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തി മസ്റ്ററിങ് നടത്താം. ഇവര്‍ക്ക് മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള പെൻഷൻ ലഭിക്കും. കുടിശിക ലഭിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.