കോട്ടയം :കഞ്ചാവ് വില്പനയ്ക്ക് നായ്ക്കളെ കാവൽ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന റോബിൻ ജോർജ് പോലീസ് പിടിയിൽ. മൂന്നു ദിവസം 4 സംഘങ്ങളായി നടത്തിയ നീണ്ട അന്വേഷണത്തിനോടുവിൽ തമിഴ്നാട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.
പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്തതിലൂടെ ലഭിച്ച നിർണ്ണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായത്. കോട്ടയം കുമാരനല്ലൂരിലെ കഞ്ചാവ് കേന്ദ്രത്തിൽ പോലീസ് എത്തിയപ്പോൾ നായ്ക്കളെ അഴിച്ചുവിട്ടു പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് റോബിൻ.അവിടെ നിന്നും പ്രതി രക്ഷപെട്ടുവെങ്കിലും 18 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. പരിശീലനത്തിലൂടെ അത്യാക്രമണശേഷി നേടിയെടുത്ത 13 നായ്ക്കളെയാണ് കഞ്ചാവ് വില്പന കേന്ദ്രത്തിൽ കണ്ടെത്താനായത്.
കഞ്ചാവ് വില്പനകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട പ്രതി പിന്നീട് സ്വന്തം താമസസ്ഥലമായ കോട്ടയത്തെ കോശമറ്റം കോളനിയിൽ എത്തിയിരുന്നുവെങ്കിലും പോലീസെത്തിയപ്പോൾ അവിടെ നിന്നും വീണ്ടും രക്ഷപ്പെടുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയത്. പ്രതിയെ കോട്ടയത്തെത്തിച്ച് ഗാന്ധിനഗർ പോലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് 11ന് കുമാരനല്ലൂരിൽ തെളിവെടുപ്പ് നടത്താനായി എത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.